വീട് പുനർനിർമാണത്തിന് ധനസഹായം അനുവദിക്കണം -പൊക്കാളി സംരക്ഷണ സമിതി

അരൂർ: കരിനിലങ്ങളിലെ ചിറകളിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന കുടുംബങ്ങളുടെ ദുർബലപ്പെട്ട വീടുകളും പുരയിടങ്ങളും പുനർനിർമിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പൊക്കാളി സംരക്ഷണ സമിതി സംഘടിപ്പിച്ച ജാഗ്രത സദസ്സ് ആവശ്യപ്പെട്ടു. കരി നിലങ്ങളിലെ കാർഷിക കലണ്ടർ അട്ടിമറിച്ച് ഒരു വിഭാഗം നിലം ഉടമകൾ നിരന്തര ഓരുജല മത്സ്യവാറ്റ് നടത്തുന്നത് മൂലം ഉണ്ടാകുന്ന ലവണ രസത്തിന്റെ സ്ഥിരമായ സാന്നിധ്യമാണ് വീടുകൾ അതിവേഗം ദുർബലപ്പെടാൻ ഇടയാക്കുന്നതെന്നും സദസ്സ് ചൂണ്ടിക്കാട്ടി. എഴുപുന്ന ശ്രീനാരായണപുരം സ്കൂളിൽ സംഘടിപ്പിച്ച കൂട്ടായ്മ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ഫ്രാൻസിസ് കളത്തിങ്കൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ. സുകുമാരൻ, പി.ആർ. രാമചന്ദ്രൻ, കുത്തിയതോട് കൃഷി അസി. ഡയറക്ടർ റെയ്ച്ചൽ സോഫിയ, എസ്. സിതിലാൽ, കെ.ആർ. തോമസ്, കെ.കെ. വിക്രമൻ, സി.വി. അനിൽകുമാർ, പി.എ. മാനുവൽ എന്നിവർ സംസാരിച്ചു. ചിത്രം പൊക്കാളി സംരക്ഷണ സമിതി സംഘടിപ്പിച്ച ജാഗ്രത സദസ്സ് സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.