അരൂർ: ശനിയാഴ്ച രാത്രി നിർത്താതെ പെയ്ത മഴയിൽ അരൂരിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. പലയിടത്തും മഴവെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ കെട്ടിക്കിടക്കുകയാണ്. കാർഷിക മേഖലയായ അരൂരിൽ നെൽപാടങ്ങളും അതിനോട് ചേർന്ന് നിരവധി തോടുകളും ഉണ്ടായിരുന്നു. തോടുകൾ പലതും നികന്നതിനൊപ്പം നികത്തിയും എടുത്തു. ഒഴുക്ക് നിലച്ച് മാലിന്യം അടിഞ്ഞ പല തോടുകളും ദുർഗന്ധത്തിന്റ പേരിൽ നികത്തുകയും ചെയ്തു. മഴയെത്തും മുമ്പ് തോടുകൾ പലതും ശുചീകരിച്ചെങ്കിലും കായൽ വരെ എത്തുന്ന വിധത്തിൽ ശുചീകരിച്ചില്ല. അരൂർ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള നിരവധി വീടുകൾ വെള്ളത്തിലായി. ഇവിടത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ 75 ലക്ഷം രൂപയുടെ പദ്ധതി എ.എം. ആരിഫ് എം.എൽ.എ ആയിരുന്നപ്പോൾ ആസൂത്രണം ചെയ്തതാണ്. ഇതിന്‍റെ കരാർ ഏറ്റെടുക്കാൻ ആരും വരാതിരുന്നപ്പോൾ രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടാകാതിരുന്നത് വിനയായി. അനുവദിച്ച 75 ലക്ഷം രൂപയുടെ പദ്ധതി പാഴായി. ചിത്രം: കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളത്തിലായ വീടുകളിലൊന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.