നിയമം ലംഘിച്ച് പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണവും

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തില്‍ വിലക്ക് ലംഘനം നടത്തിയ 69 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുെത്തന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാര്‍ ഉപാധ്യായ അറിയിച്ചു. തലസ്ഥാനത്തെ കെണ്ടയ്ന്‍മൻെറ് സോണുകളിലേക്ക് കടന്നുവരുന്ന റോഡുകള്‍ പൂര്‍ണമായും അടച്ചുകൊണ്ടുള്ള കര്‍ശനപരിശോധനയും നിരീക്ഷണവും തുടരുന്നു. ഇതിൻെറ ഭാഗമായി ശക്തമായ പട്രോളിങ്ങും ജനങ്ങള്‍ പൊലീസ് നടത്തുന്നു. മാർഗനിർദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്ത 22 വാഹനങ്ങൾക്കെതിരെയും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ച 141 പേർക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ രോഗവ്യാപനം ഉണ്ടാകുന്ന തരത്തില്‍ പ്രവർത്തിച്ച കടകള്‍ പൂട്ടിക്കാൻ നടപടി സ്വീകരിച്ചു. മാർഗ നിർദേശങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് തലസ്ഥാനത്ത് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കേസെടുത്ത ഒമ്പത് കടകള്‍ പൂട്ടിക്കുന്നതിനുള്ള റിപ്പോർട്ട് ശനിയാഴ്ച സിറ്റി പൊലീസ് കമീഷണര്‍, കോർപറേഷന്‍ സെക്രട്ടറിക്ക് കൈമാറി. നഗരത്തിലെ വിവിധ സ്റ്റേഷന്‍ പരിധികളിലുള്ള കടകളും ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 76 കടകള്‍ക്കെതിരെയാണ് പൂട്ടിക്കുന്നതിനുള്ള റിപ്പോർട്ട് നൽകിയത്. വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. റൂറലിൽ ശനിയാഴ്ച എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം ശനിയാഴ്ച 154 കേസുകൾ രജിസ്റ്റർ ചെയ്തു. 158 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യ യാത്രങ്ങൾ നടത്തിയ 40 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിന് 364 പേർക്കെതിരെ േകസ് രജിസ്റ്റർ ചെയ്തുവെന്ന് റൂറൽ ജില്ല പൊലീസ് മേധാവി ബി.അശോകൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.