െകാച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായ വാർഡ് പുനർനിർണയ നീക്കം ചോദ്യം ചെയ ്ത് ഹൈകോടതിയിൽ ഹരജി. കൊടുവള്ളി, ഫറോക്ക്, മുക്കം, വളാഞ്ചേരി, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂർ മുനിസിപ്പാലിറ്റികളിലെ ചില കൗൺസിലർമാരും വോട്ടർമാരുമാണ് കോടതിയെ സമീപിച്ചത്. 2020ലെ കേരള മുനിസിപ്പാലിറ്റി അമെൻഡ്മെൻറ് ആക്ടും 1994ലെ മുനിസിപ്പാലിറ്റി ആക്ടിലെ 6(2) വകുപ്പ് പ്രകാരമുള്ള വിജ്ഞാപനവും ചോദ്യംചെയ്താണ് ഹരജി.
2015ൽ ഹരജിക്കാരുടെ മുനിസിപ്പാലിറ്റികൾ രൂപവത്കരിച്ചപ്പോൾ വാർഡ് വിഭജനം നടത്തിയത് 2011ലെ സെൻസസിെൻറ അടിസ്ഥാനത്തിലായിരുന്നെന്ന് ഹരജിയിൽ പറയുന്നു. പുതിയ സെൻസസ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, 2020 ജനുവരി ഒന്നുമുതൽ മാർച്ച് 31 വരെ വാർഡ് പുനർനിർണയങ്ങൾ പാടില്ലെന്ന് 2019 സെപ്റ്റംബർ ആറിന് ചീഫ് സെക്രട്ടറിയെ സെൻസസ് കമീഷണർ രേഖാമൂലം അറിയിച്ചതാണ്.
അതിനാൽ, 2019 ഡിസംബർ 31നുശേഷം വാർഡ് പുനർ വിഭജനം സാധ്യമല്ല. ഇതുമൂലം വാർഡ് വിഭജനം നടപ്പാകില്ലെന്ന് സർക്കാറും ബന്ധപ്പെട്ടവരെ അറിയിച്ചു. എന്നാൽ, ഇപ്പോൾ കേരള മുനിസിപ്പാലിറ്റി നിയമത്തിൽ ഭേദഗതി വരുത്തുന്നതിലൂടെ ഇൗ ചട്ടങ്ങൾ ലംഘിക്കുകയാണ്. സർക്കാറിനും തദ്ദേശ ഭരണ ഡയറക്ടർക്കും ഡീ ലിമിറ്റേഷൻ കമീഷനും അനുവദനീയ സമയപരിധിക്കകത്ത് നടപടി പൂർത്തിയാക്കാനാവില്ലെന്ന് ഉറപ്പാണ്.
ഈ സാഹചര്യത്തിൽ വാർഡുകളുടെ അതിർത്തിവിഭജന നടപടികൾ ഭരണഘടനവിരുദ്ധവും സെൻസസ് ആക്ടിന് വിരുദ്ധവുമാെണന്ന് പ്രഖ്യാപിക്കുകയും മുനിസിപ്പാലിറ്റി നിയമത്തിലെ ഭേദഗതി റദ്ദാക്കുകയും വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമീഷണർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ, ഡീ ലിമിറ്റേഷൻ കമീഷൻ, ബന്ധപ്പെട്ട ഏഴ് മുനിസിപ്പാലിറ്റി എന്നിവരാണ് ഹരജിയിലെ എതിർകക്ഷികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.