പാണ്ടിക്കാട്: ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി പ്രകാരം അനുവദിച്ച വീടുകളിൽ അപാകതയെന്നാരോപിച്ച് സി.പി.എം രംഗത്ത്. നിലവിൽ പോരൂർ ഗ്രാമപഞ്ചായത്തിൽ വാസയോഗ്യമായ വീടുള്ള യുവതിക്ക് ലൈഫ് ഭവനപദ്ധതിയിൽ പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് വീട് നിർമിച്ച് നൽകിയതാണ് വിവാദമാകുന്നത്. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ യുവതിക്ക് വീടും സ്ഥലവും അനുവദിച്ചതാണ് വിവാദമായത്.
പോരൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ 343 എന്ന നമ്പറിൽ വീടുണ്ടായിരിക്കെയാണ് യുവതി പാണ്ടിക്കാട് പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിക്കായി അപേക്ഷ നൽകിയത്.
പദ്ധതിയുടെ സർക്കുലറിൽ സ്വന്തം പേരിലോ, കുടുംബാംഗങ്ങളുടെ പേരിലോ വീടുെണ്ടങ്കിൽ മറ്റൊരു വീട് അനുവദിക്കാൻ പാടിെല്ലന്നാണ് ചട്ടം. എന്നാൽ, യു.ഡി.എഫ് നേതൃത്വം നൽകുന്ന പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇത് ലംഘിച്ചെന്നും അനർഹർക്ക് ആനുകൂല്യം നൽകിയെന്നുമാണ് സി.പി.എം ആരോപണം.
ഇതുസംബന്ധിച്ച് മലപ്പുറം ജില്ല കലക്ടർക്ക് ഇടത് അംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്. നിലവിൽ 22ാം വാർഡിൽ ലൈഫ് ഭവനപദ്ധതി പ്രകാരം അനുവദിക്കപ്പെട്ട വീട്ടിലാണ് യുവതിയും കുടുംബവും താമസിക്കുന്നത്.
അർഹരെ തഴഞ്ഞ് അനർഹരെ പരിഗണിച്ച നടപടി റദ്ദാക്കണമെന്നും സി.പി.എം അംഗങ്ങൾ പറഞ്ഞു. ഇതിനെതിരെ പ്രതിഷേധ പരിപാടികൾക്കുള്ള ഒരുക്കത്തിലാണ് സി.പി.എം നേതൃത്വമെന്ന് അംഗങ്ങളായ കെ. ഹരിദാസൻ, കൊരമ്പയിൽ ശങ്കരൻ, പി. ഗോപാലകൃഷ്ണൻ, എം. മുൻഷാദ്, ടി. ശ്രീദേവി, പി. റോഷ്ന, കെ. സുജാത, പി. സുകന്യ എന്നിവർ പറഞ്ഞു.
വീട് ലഭ്യമാക്കിയത് മാനദണ്ഡങ്ങൾ
പാലിച്ച് –ഭരണസമിതി
പാണ്ടിക്കാട്: ഗ്രാമപഞ്ചായത്തിലെ യുവതിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചത് സർക്കാറിെൻറ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് ഭരണസമിതി അറിയിച്ചു. അനധികൃതമായി വീടും സ്ഥലവും നിർമിച്ചുനൽകിയെന്ന ആരോപണം അവാസ്തവമാണ്. സർക്കാറിെൻറ സീറോ ലാൻഡ് പദ്ധതി പ്രകാരം മൂന്ന് സെൻറ് ഭൂമി ലഭിച്ച പാവപ്പെട്ട കുടുംബം വർഷങ്ങളായി വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സർക്കാറിെൻറ സർവേ മാനദണ്ഡങ്ങളിൽ ഉൾപ്പെടുകയും സ്വന്തമായി റേഷൻകാർഡും ഗുണഭോക്താവിനുണ്ട്. ഇതിനാലാണ് വീട് അനുവദിച്ചതെന്നും ഇവർ മറ്റെവിടേക്കെങ്കിലും മാറിതാമസിച്ചിട്ടുണ്ടോ എന്ന് അന്വേഷണ വിധേയമാക്കണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. മജീദ് മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. ഷരീഫ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.