തിരുവനന്തപുരം: സാംസ്കാരിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ നടപടികളിൽ കടുത്ത അ തൃപ്തി പ്രകടിപ്പിച്ച് േമാൻസ് ജോസഫ് അധ്യക്ഷനായ നിയമസഭാസമിതി. നിയമസഭയിൽ സ മർപ്പിച്ച റിപ്പോർട്ടുകളിലാണ് വകുപ്പുകളുടെ നിരുത്തരവാദിത്തമായ നടപടികളെ രൂ ക്ഷമായി വിമർശിച്ചത്. സാംസ്കാരിക വകുപ്പിെൻറ പ്രവർത്തനത്തിലാണ് സമിതി ഏെറ അ തൃപ്തി പ്രകടിപ്പിച്ചത്. നിയമസഭയുടെ നടപടിക്രമമനുസരിച്ച് വകുപ്പുകൾ പുറപ്പെടുവിക്കുന്ന എസ്.ആർ.ഒകൾ, വിജ്ഞാപനങ്ങൾ, സ്ഥാപനങ്ങളുടെ വാർഷിക, ഒാഡിറ്റ് റിപ്പോർട്ടുകൾ എന്നിവ നിശ്ചിത കാലയളവിനുള്ളിൽ നിയമസഭയുടെ മേശപ്പുറത്ത് വെക്കണമെന്നാണ് വ്യവസ്ഥ. ഇക്കാര്യത്തിൽ ഗുരുതരവീഴ്ചയാണ് സാംസ്കാരിക കാര്യ വകുപ്പ് വരുത്തിയതെന്ന് സമിതിയുടെ അഞ്ചാം റിപ്പോർട്ടിൽ പറയുന്നു.
സമർപ്പിക്കുന്ന റിപ്പോർട്ടുകളിൽ അധികവിവരം ആവശ്യപ്പെട്ടാലും മറുപടി നൽകുന്നതിലും നിഷേധാത്മക സമീപനമാണ് വകുപ്പ് സ്വീകരിക്കുന്നത്. റിപ്പോർട്ട് വൈകിയതിലുള്ള കാലതാമസ പത്രിക ലഭ്യമാക്കാൻപോലും സാംസ്കാരിക വകുപ്പിന് വർഷങ്ങൾതന്നെ വേണ്ടിവരുന്നു. സാംസ്കാരിക വകുപ്പ് സെക്രട്ടറിയിൽനിന്ന് സമിതി വിശദീകരണം തേടും. വാർഷിക റിപ്പോർട്ടുകൾ അതതുവർഷം തയാറാക്കാതെ പല സ്ഥാപനങ്ങളും കുറെ വർഷങ്ങളിലെ റിപ്പോർട്ടുകൾ ഒരുമിച്ച് തയാറാക്കി സഭയിൽ സമർപ്പിക്കുന്ന പ്രവണതയുമുണ്ട്. സർക്കാറിെൻറ സഹായം കൈപ്പറ്റുന്ന, സാംസ്കാരിക വകുപ്പിെൻറ നിയന്ത്രണത്തിലുള്ള മുഴുവൻ സ്ഥാപനങ്ങളും കഴിഞ്ഞ സാമ്പത്തികവർഷം ലഭിച്ച സാമ്പത്തിക സഹായം സംബന്ധിച്ച വിശദവിവരം സമിതിക്ക് ഉടൻ നൽകണം.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ, സർവകലാശാലകളുടെ വാർഷിക, ഒാഡിറ്റ് റിപ്പോർട്ടുകൾ തുടങ്ങയവ നിയമസഭയുടെ ചട്ടങ്ങളിൽ നിഷ്കർഷിച്ച കാലപരിധികൾക്കുള്ളിൽ സമർപ്പിക്കാത്തതിലും സമിതി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. നിയമസഭക്ക് രേഖകൾ സമർപ്പിക്കേണ്ടതിെൻറ ഗൗരവം ഉദ്യോഗസ്ഥരെ അറിയിക്കാൻ വകുപ്പ് സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും സമിതി ശിപാർശ ചെയ്യുന്നു.
കൃത്യമായി ഒാഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാത്ത സാംസ്കാരിക സ്ഥാപനങ്ങൾ
1. അഞ്ച് ജവഹർ ബാലഭവനുകൾ
2. കേരള സാഹിത്യ അക്കാദമി
3. ശ്രീനാരായണ ഇൻറർ നാഷനൽ സ്റ്റഡി സെൻറർ
4. ബുക്ക് മാർക്കറ്റിങ് സൊസൈറ്റി
5. മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി
6. സംസ്ഥാനബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
7. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
8. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
9. മലയാളം മിഷൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.