കൊച്ചി: അതിക്രമത്തിനിരയാകുന്ന സ്ത്രീകളും ട്രാൻസ്ജെൻഡറുകളും പരാതിയുമായി സ് റ്റേഷനിലെത്തിയാൽ എങ്ങനെ പെരുമാറണം? എന്തെല്ലാം ചോദിച്ചറിയണം? പ്രഥമവിവര റിപ്പോ ർട്ട് എങ്ങനെ തയാറാക്കണം? പഠിക്കാനൊരുങ്ങുകയാണ് കേരള പൊലീസ്.
സംസ്ഥാന വനിത വി കസന കോർപറേഷനാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് ലിംഗാവബോധ പരിശീലനത്തിന് സൗകര്യം ഒരുക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജെൻഡറുകൾക്കുമെതിരായ അതിക്ര മം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇവരുടെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലിപ്പിക്കാൻ കോർപറേഷൻ സമഗ്ര പദ്ധതി തയാറാക്കിയത്.
അതിക്രമത്തിനിരയാകുന്ന സ്ത്രീകളോടും കുട്ടികളോടും ട്രാൻസ്ജെൻഡറുകളോടും പൊലീസിെൻറ നിലവിലെ സമീപനം ലിംഗാധിഷ്ഠിതമാണെന്നും ഈ മനോഭാവത്തിൽ കാതലായ മാറ്റമുണ്ടാകാൻ ആഴത്തിലുള്ള അവബോധം ആവശ്യമാണെന്നും കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.സി. ബിന്ദു ‘മാധ്യമ’ത്തോട് പറഞ്ഞു.
സിവിൽ പൊലീസ് ഓഫിസർമാർക്കായാണ് നാലുദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ, പരാതിക്കാരിയുടെ മൊഴിയെടുക്കുന്നതിലും അന്വേഷണത്തിലും നിലവിലെ ശൈലി മാറ്റിയെടുക്കൽ, ഇരകൾക്ക് ആശ്വാസവും നീതിയും ഉറപ്പാക്കുംവിധം എഫ്.ഐ.ആർ തയാറാക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പരിശീലന പദ്ധതിയെന്നും എം.ഡി അറിയിച്ചു.
പരിശീലനത്തിന് ആഗസ്റ്റിൽ തുടക്കമാകും. സംസ്ഥാനത്തെ എസ്.ഐവരെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും മൂന്നുവർഷം കൊണ്ട് പരിശീലനം നൽകുകയാണ് ലക്ഷ്യം.
ഒരു ബാച്ചിൽ 30പേർ വീതം തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിലും തൃശൂർ പൊലീസ് അക്കാദമിയിലുമാകും പരിശീലനം. വിവിധയിനം ഗെയിമുകൾ, കേസ് സ്റ്റഡി അവതരണം, വിഡിയോ പ്രദർശനം എന്നിവയും പരിശീലനത്തിെൻറ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.