കുറ്റിപ്പുറം: രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ രാത്രി യാത്ര നിരോധിച്ച് കുറ്റിപ്പുറം പാലത്തിൽ അറ്റകുറ്റപ്പണ ികള്‍ ആരംഭിച്ചു. ബുധനാഴ്ച രാത്രി ഒമ്പതിന് ബാരിക്കേഡ് സ്ഥാപിച്ച് വാഹനഗതാഗതം പൂർണമായി നിരോധിച്ചാണ് പ്രവൃത്തി കൾ ആരംഭിച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ എട്ട് ദിവസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിക്കും. വാഹനങ്ങൾ വഴിതിരിച്ചുവിടാൻ വിവിധ പോയൻറുകളിൽ പൊലീസിനെയും ട്രോമാകെയർ പ്രവർത്തകരെയും വിന്യസിച്ചു.
ട്രെയിൻ യാത്രക്കാർ പാലത്തിലൂടെ നടന്നാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കുഴികളിൽ കോൺഗ്രീറ്റിങ് ചെയ്യുന്ന പ്രവൃത്തിയാണ് ആദ്യദിവസം നടന്നത്. ദിവസവും മുന്നൂറ് ചതുരശ്ര അടി പാതയാണ് അറ്റകുറ്റപ്പണി നടത്തുക. ഇതോടൊപ്പം മിനി പമ്പയോട് ചേര്‍ന്ന തകര്‍ന്ന റോഡും ഇൻറർലോക്ക് ചെയ്ത് നവീകരിക്കും.
ഗതാഗത നിരോധനമുള്ള രാത്രിസമയങ്ങളില്‍ കോഴിക്കോട്ടുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വളാഞ്ചേരിയില്‍നിന്ന് കൊപ്പം, പട്ടാമ്പി, പെരുമ്പിലാവ് വഴിയോ പുത്തനത്താണിയില്‍നിന്ന് പട്ടര്‍നടക്കാവ്-തിരുനാവായ- ബി.പി അങ്ങാടി-ചമ്രവട്ടം വഴിയോ പോകണം. തൃശൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവ എടപ്പാളില്‍നിന്ന് തിരിഞ്ഞ് പൊന്നാനി-ചമ്രവട്ടം വഴിയും പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.