ശബരിമല: ശബരിമലയിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നതിൽ മുഖ്യസ്രോതസ്സായ കുന്നാർ ഡാം വരൾച്ചാ ഭീഷണിയിൽ. പ്രളയത ്തിെൻറ കുത്തൊഴുക്കിൽ ഡാമിൽ അടിഞ്ഞുകൂടിയ മണ്ണും മരങ്ങളും പാറകളും നീക്കം ചെയ്യാത്തതാണ് കുന്നാർ ഡാമി െൻറ നിലനിൽപ്പിന് തന്നെ ഭീഷണിയായിരിക്കുന്നത്.
ശബരിമലയിൽ നിന്നും ഏഴ് കിലോമീറ്റർ വടക്ക് കിഴക്ക് ദിക്കിലാണ ് മൂന്നര മീറ്റർ ഉയരമുള്ള ഡാമുള്ളത്. പ്രതിദിനം 25 ലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെ നിന്ന് സന്നിധാനത്ത് എത്തിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ പ്രളയകാലത്ത് വൻ തോതില്‍ മണ്ണും കല്ലും മരങ്ങളും വീണ് അണക്കെട്ട് നിറഞ്ഞതോടെ സംഭരണശേഷിയില്‍ ഉണ്ടായ കുറവാണ് ഡാമിെൻറ നിലനിൽപ്പിന് ഭീഷണിയായിരിക്കുന്നത്.
ഈ ഉത്സവകാലത്തിന് മുമ്പായി ഇവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ അധികൃതര്‍ക്കായില്ല. അണക്കെട്ടിെൻറ ഉയരം വർധിപ്പിക്കണം എന്ന ആവശ്യം ദേവസ്വംേബാര്ഡും ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയും ഉന്നയിച്ചിട്ടുെങ്കിലും വനംവകുപ്പ് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
സന്നിധാനത്തു നിന്നും ഏറെ ഉയര്‍ന്ന സ്ഥലത്തുനിന്നാണ് കുന്നാര്‍ ഒഴുകി തുടങ്ങുന്നത് എന്നതും ഭൂമിയുടെ സ്വാഭാവിക ചരിവും മുതലാക്കിയാണ് വൈദ്യുതിയുടെ സഹായമില്ലാതെയാണ് സന്നിധാനത്തെ പാണ്ടിത്താവളത്തിലുള്ള സംഭരണിയിലേക്ക് കുന്നാറിലെ അണക്കെട്ടില്‍നിന്നും ജലം എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.