കുമളി: കുടുംബാംഗങ്ങൾക്കൊപ്പം സംസ്ഥാന അതിർത്തിയിലെ വെള്ളച്ചാട്ടം കാണാനെത്തിയ പെൺകുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ് മരിച്ചു. ചെന്നൈ നീലാങ്കര സ്വദേശി നിക്സൺ- കൃഷ്ണമാല ദമ്പതികളുടെ മകൾ ഫെമിനയാണ് (15) മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
പിതാവ് നിക്സൺ, മാതാവ് കൃഷ്ണമാല, സഹോദരൻ ടെലാൻ ആൻറേഴ്സൺ, ബന്ധുക്കൾ എന്നിവർക്കൊപ്പം തേനി ജില്ലയിലെ കമ്പത്തിന് സമീപത്തെ ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഫെമിന. കുടുംബാംഗങ്ങൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളി കഴിഞ്ഞ് തിരികെ വനമേഖലയിലൂടെ നടന്ന് വരുന്നതിനിടെയാണ് മരക്കൊമ്പ് ഒടിഞ്ഞ് പെൺകുട്ടിയുടെ തലയിൽ വീണത്.
ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ഉടൻ കമ്പത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചെന്നൈയിലെ സ്വകാര്യ സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിനിയാണ്. സ്കൂൾ അവധിയായതോടെ കുടുംബാംഗങ്ങൾക്കൊപ്പം സ്ഥലങ്ങൾ കാണാനെത്തിയതായിരുന്നു. പിതാവ് നിക്സൺ ചെന്നൈയിൽ കാർ ഡ്രൈവറാണ്. മൃതദേഹം പൊലീസ് നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മേഘമല വന്യജീവി സങ്കേതത്തിനുള്ളിലാണ് ചുരുളി വെള്ളച്ചാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.