കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിെൻറ ബന്ധുവായ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ കെ.ടി. അദീബ് രാജി നൽകി. രാജിവെക്കുന്നതായി അറിയിച്ച് മാനേജിങ് ഡയറക്ടർ അക്ബറിന് ഇമെയിൽ അയക്കുകയായിരുന്നു. ബന്ധുനിയമനം വിവാദമായതോടെയാണ് രാജി. സദുദ്ദേശ്യത്തോടെയാണ് പദവിയിലേക്ക് കടന്നുവന്നത്. എന്നാൽ, ആത്മാഭിമാനത്തെേപാലും ചോദ്യംെചയ്യുന്ന ഇൗ സാഹചര്യത്തിൽ സ്ഥാപനത്തിൽ തുടരാൻ വ്യക്തിപരമായി പ്രയാസമുണ്ട്. അതിനാൽ, മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് തിരിച്ചുപോവാൻ ഡയറക്ടർ ബോർഡ് അനുമതി നൽകണം. ഞായറാഴ്ച അയച്ച ഇമെയിലിൽ അദീബ് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷെൻറ തലപ്പത്ത് ബന്ധുവായ അദീബിനെ മന്ത്രി ജലീൽ നിയമിച്ചതിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തിയതോടെയാണ് നിയമനം വിവാദമായത്. പിന്നാലെ മന്ത്രിക്കെതിരെ യു.ഡി.എഫും പ്രക്ഷോഭം ശക്തമാക്കി. കോർപറേഷെൻറ തലപ്പത്ത് ബന്ധുവിനെ നിയമിക്കാൻ യോഗ്യതയിലടക്കം മാറ്റം വരുത്തിയെന്നും നിയമന ചട്ടങ്ങൾ ലംഘിച്ചുവെന്നുമായിരുന്നു യൂത്ത് ലീഗിെൻറ ആരോപണം.
എന്നാൽ, ഇൻറർവ്യൂവിനെത്തിയവരിൽ ഒരാൾക്കുപോലും മതിയായ യോഗ്യതയില്ലാത്തതിനാലാണ് ഇൻറർവ്യൂവിൽ പെങ്കടുക്കാതിരുന്ന അദീബിനെ ഒരുവർഷത്തെ ഡെപ്യൂേട്ടഷൻ വ്യവസ്ഥയിൽ നിയമിച്ചെതന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
രാജിവെക്കാൻ അനുവദിക്കണമെന്ന അദീബിെൻറ ഇമെയിൽ തിങ്കളാഴ്ച രാവിലെ 11ന് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ആസ്ഥാനത്ത് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ചചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.