കോഴിക്കോട്: ശബരിമലയിലെ യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ട് കള ്ളമാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. സുപ്രീംകോടതിയിൽ പുന:പരിശോധന ഹരജികൾ അട്ടിമറിക്കുന്നതിനായാണ് സർക്കാർ ഇൗയൊരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലുടെയായിരുന്നു ആരോപണം.
പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഇൗ നടപടിയിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. ശബരിമലയെ ഒരു തരത്തിലും നിൽക്കാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. കള്ള റിപ്പോർട്ട് നൽകി കോടതിയെ കബളിപ്പിച്ച ഡി.ജി.പിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.