തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ സുരേന്ദ്രെൻറ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പൊലിസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോൾ വാറണ്ട് നിലവിലില്ല എന്ന വാദം തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച വാറണ്ട് നംവംബർ 21ന് തന്നെ കൊട്ടാരക്കര സബ് ജയിലിൽ സൂപ്രണ്ടിന് ലഭിച്ചു. ഇക്കാര്യം പോലീസിനെ സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
അതേസമയം, സുരേന്ദ്രെൻറ ജാമ്യാപേക്ഷയിൽ ഇന്ന് അധിക വാദം കേൾക്കണം എന്ന് പൊലിസ് ആവശ്യപ്പെടും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ആവശ്യം ഉന്നയിക്കുന്നത്. സുരേന്ദ്രെൻറ ജാമ്യാപേക്ഷ ഇന്നലെ വിധി പറയാൻ മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.