തിരുവനന്തപുരം: സാമ്പത്തിക ബാധ്യത വർധിക്കുന്നതിനാൽ വിദ്യാർഥി കൺസഷനിൽ കർശന നിർദേശങ്ങളുമായി കെ.എസ്.ആർ.ടി.സി. ആദായനികുതി നല്കുന്ന രക്ഷാകർത്താക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവ് നൽകേണ്ടെന്നും 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാർഥികള്‍ക്ക് കണ്സഷൻ നൽകേണ്ടെന്നുമാണ് തീരുമാനം. സ്വകാര്യ സ്കൂൾ, കോളജ് വിദ്യാർഥികൾക്കും യാത്രാസൗജന്യമുണ്ടാകില്ല. എന്നാൽ, ബി.പി.എല്‍ പരിധിയില്‍വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും.
2016 മുതല്‍ 2020 വരെ 966.31 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകറിന്റെ നിർദേശം. ഈ സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് കത്തും നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ വ്യാപകമായി അനുവദിക്കുന്ന ഇളവുകൾ തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കുന്നു. ഒന്നിന് ചേരുന്ന കെ.എസ്.ആർ.ടി.സി ബോർഡ് യോഗം നിർദേശങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.