നിലമ്പൂർ: നാടുകാണി ചുരം റോഡ് വഴിയുള്ള മുഴുവൻ കെ.എസ്.ആർ.ടി.സി ബസുകളും ബുധൻ, വ്യാഴം ദിവസങ്ങളിലായി സർവിസ് പുനരാരംഭിക്കും. കോഴിക്കോട് സോണൽ ഓഫിസർ പി.വി. രാജേന്ദ്രനാണ് സംസ്ഥാനത്തിെൻറ വിവിധ ഡിപ്പോകളിലേക്ക് നിർദേശം നൽകിയത്. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകുവിെൻറ നേതൃത്വത്തിലെ ജനപ്രതിനിധികൾ കോഴിക്കോട് ഓഫിസിലെത്തി സോണൽ ഓഫിസറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ചുരം റോഡ് സുരക്ഷിതമല്ലെന്ന പൊതുമരാമത്ത് റോഡ് വിഭാഗത്തിെൻറ റിപ്പോർട്ട് നിലനിൽക്കുന്നതിനാൽ രാത്രി സർവിസ് ഉണ്ടാകില്ല.നിലമ്പൂർ, പെരിന്തൽമണ്ണ, മലപ്പുറം, തൃശൂർ, ബത്തേരി, കൽപ്പറ്റ തുടങ്ങിയ ഡിപ്പോകളിൽനിന്നുള്ള 18 സർവിസുകൾ ചുരത്തിലൂടെയുണ്ട്. രാത്രി സർവിസ് അല്ലാത്ത മുഴുവൻ ബസുകളും ബുധൻ, വ്യാഴം ദിവസങ്ങളിലായി ഒാടും. നിലവിൽ നിലമ്പൂർ ഡിപ്പോയിൽനിന്നുള്ള ഒരുബസ് മാത്രമാണ് ചുരം വഴി സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.