കോഴിക്കോട്: ഓണത്തോട് അനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെ.എസ്.ആർ.ടി.സി അന്തർ സംസ്ഥാന ബസ് സർവിസ് നടത്തും. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ആറുവരെയാണ് സർവിസ് നടത്തുക.
ബംഗളൂരുവിൽനിന്ന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കോഴിക്കോട് വഴിയും പാലക്കാട് വഴിയുമായിരിക്കും സർവിസ് നടത്തുക. ഈ സർവിസുകളിൽ 10 ശതമാനം അധിക നിരക്ക് ഉൾപ്പെടെ എൻഡ് ടു എൻഡ് യാത്രാനിരക്കിലായിരിക്കും സർവിസ്. ടിക്കറ്റുകൾ ഇന്നുമുതൽ www.online.keralartc.com ൽ ലഭ്യമാകും.
കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ തീരുമാനിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ യാത്രക്കാർ ബാധ്യസ്ഥരാകും. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് യാത്രാവേളയിൽ യാത്രാപാസ് ഹാജരാക്കണം. യാത്രക്കായി ആവശ്യമായി യാത്രക്കാർ ഇല്ലാതെ സർവിസ് റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യും.
യാത്രാദിവസം കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന നിർദേശങ്ങൾ പാലിക്കണം. ഇതിന് സമ്മതമല്ലെങ്കിൽ ടിക്കറ്റ് തുക തിരികെ നൽകും. യാത്രക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. ആരോഗ്യസേതു ആപ് െമാബൈലിൽ ഡൗൺലോഡ് ചെയ്യണം.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ യാത്രാനുമതി നിഷേധിച്ചാൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും മാനേജിങ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.