കോട്ടയം: ജീവനക്കാരെ ഞെട്ടിച്ച് കെ.എസ്.ആർ.ടി.സിയിൽ കൃത്യദിനത്തിൽ ശമ്പളം. വേതനം മുടങ്ങുന്നത് പുതുമയല്ലാതായ കോർപറേഷനിൽ വർഷങ്ങൾക്കുശേഷമാണ് കാത്തിരിപ്പില്ലാതെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്. ഒക്ടോബറിലെ വേതനം 31ന് രാവിലെ ജീവനക്കാരുെട അക്കൗണ്ടിലെത്തി. മാസാവസാനത്തെ പ്രവൃത്തിദിനമായിരുന്നു ശമ്പള തീയതി. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇത് താളംതെറ്റി. മൂന്നുവർഷത്തിലധികമായി ശമ്പളം വൈകുന്നത് പതിവായി. പുതിയ എം.ഡി ചാർജെടുത്ത ആദ്യ മാസം ശമ്പളം വൈകുന്നത് ഒഴിവാക്കാൻ എടുത്ത മുൻകരുതലാണ് വിതരണം സുഗമമാക്കിയതെന്നാണ് വിവരം. ഒക്ടോബറിൽ പെൻഷൻ കുടിശ്ശിക നൽകാൻ സർക്കാർ അനുവദിച്ച 120 േകാടിയിൽനിന്നൊരുവിഹിതവും ഇതിനായി ഉപയോഗിച്ചതായാണ് സൂചന. സെപ്റ്റംബറിൽ ഒരാഴ്ച വൈകിയായിരുന്നു വേതനം ലഭിച്ചത്. മുൻമാസങ്ങളിൽ ഇതിലും ഏറെ വൈകിയിരുന്നു. ജൂണിൽ 15 ദിവസമാണ് ശമ്പളം വെകിയത്.
പ്രതിഷേധം കനക്കുന്നതോടെ സഹകരണ ബാങ്കുകളിൽനിന്നടക്കം വായ്പ എടുത്തായിരുന്നു ശമ്പളം വിതരണം. ചില ഘട്ടങ്ങളിൽ സർക്കാറും തുക അനുവദിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ഇടക്കിെട ശമ്പളം വൈകൽ പതിവായിരുന്നു. എൽ.ഡി.എഫ് അധികാരത്തിലെത്തിയതോടെ കാര്യങ്ങൾക്ക് മാറ്റം വരുമെന്ന് പ്രഖ്യാപനമുണ്ടാെയങ്കിലും കൂടുതൽ വൈകുന്ന സ്ഥിതിയായിരുന്നു. കെ.എസ്.ആർ.ടി.സി പരിഷ്കരണ നടപടിയുമായി മുന്നോട്ടുപോയ എം.ഡി എം.ജി. രാജമാണിക്യത്തെ മാറ്റിയതോടെ ശമ്പളവിതരണം കൂടുതൽ താറുമാറാകുമെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി കേരളപ്പിറവി തലേന്ന് ശമ്പളം വിതരണം നടന്നത്. രാജമാണിക്യം നടപ്പാക്കിയ പരിഷ്കാരങ്ങളിലൂടെ പ്രതിദിന വരുമാനത്തിൽ വർധനയുണ്ടായിരുന്നു. ഇതും ഗുണകരമായി.
അടുത്തിടെയാണ് രാജമാണിക്യത്തെ മാറ്റി എ. ഹേമചന്ദ്രനെ എം.ഡിയായി നിയമിച്ചത്. അതിനിടെ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബാങ്ക് കൺസോർട്യത്തിൽനിന്ന് 3200കോടി ദീർഘകാല വായ്പ എടുക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഇതിലൂടെ പലിശയിനത്തിൽ പ്രതിമാസം 68 കോടി ലാഭിക്കാനാകും. 70 കോടിയാണ് ശമ്പളത്തിനായി വേണ്ടിവരുന്നത്. നവംബറിൽ ഇൗ തുക ലഭിച്ചാൽ ഡിസംബർ മുതൽ മാസാവസാനം തന്നെ ശമ്പളം നൽകാൻ കഴിയുന്ന സ്ഥിതിയുണ്ടാകുമെന്ന് അധികൃതർ പറയുന്നു. അതേസമയം, പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.