തിരുവനന്തപുരം: മാനേജ്മെൻറ് നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ ഡബിൾഡ്യൂട്ടി നിർത്തലാക്കിയതിനെതിരെ കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗം ജീവനക്കാർ നടത്തിവന്ന പണിമുടക്ക് അവസാനിപ്പിച്ചു. പ്രധാനസംഘടനകളായ കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു), ടി.ഡി.എഫ് (െഎ.എൻ.ടി.യു.സി) അടക്കം പണിമുടക്കിന് പിന്തുണ നൽകാതിരുന്നതോടെ സമരം ചെയ്തവർക്കും പിടിച്ചുനിൽക്കാൻ കഴിയാതായി.
ഇതാണ് പണിമുടക്ക് അവസാനിപ്പിച്ച് േജാലിയിൽ പ്രവേശിക്കുന്നതിലേക്ക് വഴി തുറന്നത്. ബുധനാഴ്ച രാവിലെ ആറിനുള്ള ഷിഫ്റ്റില്‍ നിയോഗിച്ച 709 മെക്കാനിക്കുകളില്‍ 551 പേര് ജോലിക്ക് ഹാജരായതായി എം.ഡി രാജമാണിക്യം പറഞ്ഞു. േജാലിയിൽനിന്ന് വിട്ടുനിന്ന മുന്നൂറിലേറെ പേരെ സസ്പെൻഡ് ചെയ്തു.
മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അംഗീകൃത തൊഴിലാളി സംഘടനകളുമായി നടന്ന ചര്ച്ചയിലുണ്ടായതില് കൂടുതല്‍ ഉറപ്പുകളൊന്നും ഇന്നലെയും നല്‍കിയിട്ടില്ലെന്ന് എം.ഡി അറിയിച്ചു. അനധികൃതമായി ഡ്യൂട്ടിയില്‍നിന്ന് വിട്ടുനിന്നവര്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. പുതിയ ഡ്യൂട്ടിക്രമം സംബന്ധിച്ച പരാതികള്‍ ഒരുമാസത്തിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
തിങ്കളാഴ്ച രാവിലെ മുതലാണ് കെ.എസ്.ആര്.ടി.സിയിലെ മൈക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ ജോലിയില്‍നിന്ന് വിട്ടുനിന്നത്. ചൊവ്വാഴ്ച മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ രാത്രി ഏഴുമുതല്‍ രാവിലെ എഴുവരെയുള്ള ഒരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തുകയും, തുടര്‍ച്ചയായി ജീവനക്കാര്‍ക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് ഒരു വിഭാഗം ജോലി ബഹിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.