കൊച്ചി: കാസർകോട്ട് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങളെ തൽക്കാലം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ം അതിന് പ്രായോഗികമായ ചില വൈഷമ്യങ്ങളുണ്ടെന്നും വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. എഴുത്തുകാരി കെ.ആർ. മീരക്കെതി രെയുണ്ടായ സൈബർ ആക്രമണം സംബന്ധിച്ച് സ്വമേധയാ കേസെടുത്തതായും തുടർനടപടികൾക്ക് ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട െന്നും അവർ അറിയിച്ചു. പ്രതിസന്ധി നേരിടുന്ന എല്ലാ സ്ത്രീകൾക്കൊപ്പവും കമീഷനുണ്ടെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദേവികുളം സബ് കലക്ടർ രേണു രാജിനെതിരെ എസ്. രാജേന്ദ്രൻ എം.എൽ.എ നടത്തിയ പരാമർശങ്ങളോട് യോജിക്കാനാവില്ല. കേസെടുക്കാൻ ഡി.ജി.പിയോട് നിർദേശിച്ചിട്ടുണ്ട്. നടപടികൾ അതിെൻറ വഴിക്ക് പോകും. സ്ത്രീകളോട് മാന്യമായി പെരുമാറാൻ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർക്ക് ബാധ്യതയുണ്ട്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം ഭീകരമാണെന്നും താൻ അതിെൻറ ഇരകളിൽ ഒരാളാണെന്നും ജോസഫൈൻ പറഞ്ഞു.
വനിത കമീഷന്‍ മെഗാ വനിതസംഗമം സംഘടിപ്പിക്കുന്നു കൊച്ചി: ലോക വനിതദിനത്തോടനുബന്ധിച്ച് ‘സധൈര്യം മുന്നോട്ട്’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വനിത കമീഷന്‍ മാര്‍ച്ച് ഏഴിന് കൊച്ചിയിൽ മെഗാ വനിതസംഗമം സംഘടിപ്പിക്കുന്നു. ഉച്ചക്ക് രണ്ടുമുതല്‍ ഒമ്പതുവരെ എറണാകുളം ടൗണ്‍ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ ജില്ലകളിൽനിന്നായി മൂവായിരത്തോളം സ്ത്രീകൾ പെങ്കടുക്കുമെന്ന് കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി അതിജീവനത്തിെൻറ പോരാളികളും ആത്മവിശ്വാസത്തിെൻറ മാതൃകകളുമായി കഴിഞ്ഞവർഷം വാര്‍ത്തകളില്‍ നിറഞ്ഞ 10 വനിതകളെ ആദരിക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും.
96ാം വയസ്സില്‍ സാക്ഷരതയില്‍ ഒന്നാമതെത്തിയ കാര്‍ത്യായനിയമ്മ, രാജ്യത്ത് ആദ്യമായി മത്സ്യബന്ധന ലൈസന്‍സ് നേടിയ രേഖ കാര്‍ത്തികേയന്‍, പെണ്‍കൂട്ട് വിജി, അഗസ്ത്യമല ചവിട്ടിയ ധന്യ സനല്‍, പഠനത്തിന് പണം കണ്ടെത്താൻ മീന്‍ കച്ചവടം നടത്തുന്ന ഹനാന്‍, ബഹിരാകാശ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രദ്ധ പ്രസാദ്, സൈബര്‍ ആക്രമണത്തെ അതിജീവിച്ച ശോഭ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വര്‍ഗീസ്, ഭാരോദ്വഹന വിജയി സെലസ്റ്റീന റെബല്ലോ, കരാേട്ടയില് ഒന്നാം സ്ഥാനം നേടിയ ബിന്ദു എന്നിവരെയാണ് ആദരിക്കുന്നത്. വനിത കമീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.