വെള്ളിമാട്കുന്ന്: കോഴിക്കോട് -വയനാട് ദേശീയപാതയിൽ നിയന്ത്രണംവിട്ട റോഡ് റോളർ മറിഞ്ഞെങ്കിലും വൻദുരന്തം ഒഴിവായി. നിസാരപരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധ്യമം ഹെഡ്ഓഫിസിന് സമീപം ഉച്ചക്ക് 11.30 ഓടെയാണ് സംഭവം.
ഡ്രൈവറുടെ മനസാന്നിധ്യമാണ് റോഡിലുണ്ടായിരുന്നവരുടെ ജീവൻ രക്ഷിച്ചത്. എതിർദിശയിൽ നിന്ന് വന്ന രണ്ടു ബൈക്ക് യാത്രികർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വെള്ളിമാട്കുന്ന് ജെ.ഡി.റ്റി സ്കൂളിന് സമീപത്തുനിന്ന് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് വേഗത കൂടിെക്കാണ്ടിരുന്ന റോഡ്റോളർ സമീപത്തെ കടകളിലേക്ക് ഇടിച്ചുകയറാതെ റോഡിെൻറ നടുവിൽ മറിക്കുകയായിരുന്നു. 400 മീറ്ററോളം നിയന്ത്രണം വിട്ട റോഡ്റോളർ സഞ്ചരിച്ചു.
വെള്ളിമാടുകുന്ന് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു റോഡ് റോളർ ഇറങ്ങിവന്നത്. നിയന്ത്രണം വിട്ട് വരുന്ന റോഡ് റോളർ കണ്ട് മറ്റു വാഹനങ്ങളും റോഡിലുണ്ടായിരുന്നവരും വശങ്ങളിലേക്ക് മാറി. പിന്നീട് റോഡ് റോളർ റോഡിൽ മറിയുകയായിരുന്നു. എതിരെവന്ന ബൈക്കിൽ പിൻസീറ്റിൽ യാത്ര ചെയ്തിരുന്ന സ്ത്രീ വീഴുകയും ചെയ്തു. അപകടത്തിെൻറ വിഡിയോ ദൃശ്യങ്ങൾ മാധ്യമം ഓൺലൈനിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.