കൊട്ടിയൂർ: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. വൈശാഖ മഹോത്സവത്തിെൻറ ഭാഗമായുള്ള മുതിരേരിവാൾ വരവും നെയ്യാട്ടവും വെ ള്ളിയാഴ്ച നടക്കും. വയനാട്ടിലെ മുതിരേരി കാവിൽനിന്നുള്ള പരാശക്തിയുടെ വാൾ എഴുന്നള്ളത്ത് ഇന്ന് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തും. നെയ്യാട്ടം ഇന്ന് അർധരാത്രിയോടെ അക്കരെ കൊട്ടിയൂരിൽ നടക്കും.
മണിത്തറയിലെ സ്വയംഭൂവിൽ അഭിഷേകംചെയ്യാനുള്ള നെയ്യ് എഴുന്നള്ളത്തിന് ചൊക്ലിക്കടുത്ത നെടുംപുറത്തെ വില്ലിപ്പാലൻ വലിയ കുറുപ്പും കുറ്റിയാട്ടൂരിലെ തമ്മേങ്ങാടൻ വലിയ നമ്പ്യാരുമാണ് നേതൃത്വം നൽകുന്നത്. നെയ്യമൃത് സംഘം ബാവലിക്കെട്ടിൽ കർമങ്ങൾ നടത്തി കുളിച്ച് അക്കരക്ക് നീങ്ങും. കുറ്റ്യാടി ജാതിയൂർ ക്ഷേത്രത്തിൽനിന്ന് തേടൻവാര്യരെത്തിച്ച തീയും ജാതിയൂർ മഠം ക്ഷേത്രത്തിൽനിന്നുള്ള നെയ്യും പാകപ്പെടുത്തി തൃത്തറയിൽവെക്കും.
വില്ലിപ്പാലൻ കുറുപ്പിെൻറ നെയ്യുപാത്രം ആദ്യവും തമ്മേങ്ങാടൻ നമ്പ്യാരുടെ നെയ്യമൃത് രണ്ടാമതും തൃക്കടാരി ഏറ്റുവാങ്ങി അഭിഷേകത്തിനായി ഉഷകാമ്പ്രം നമ്പൂതിരിയെ ഏൽപിക്കും.
നെയ്യഭിഷേകം പുലർച്ചവരെ തുടരും. ശനിയാഴ്ച രാത്രി നടക്കുന്ന ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ ക്ഷേത്രത്തിലെത്തിയതിനുശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെയിൽ പ്രവേശിക്കാനാകൂ. കൊട്ടിയൂർ പെരുമാളിന് സമർപ്പിക്കാനുള്ള നെയ്യമൃത് കുംഭങ്ങളുമായി വിവിധ പ്രദേശങ്ങളിൽനിന്നുള്ള സംഘങ്ങൾ കൊട്ടിയൂരിലേക്ക് എത്തിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.