താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ജോളിയുടെ (47) അ റസ്റ്റ് രേഖപ്പെടുത്തി. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിെൻറ പിതാവാണ് ടോം തോമസ്. കുറ്റ്യാടി സി.ഐ എന്‍. സുന ില്കുമാറിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ചൊവ്വാഴ്ച കോഴിക്കോട് ജില്ല ജയിലിലെത്തി അറസ്റ്റ് രേഖപ്പെ ടുത്തിയത്.
ജോളിയെ കോടതിയില്‍ ഹാജരാക്കുന്നതിനായി താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രൊഡക്ഷന്‍ വാറൻറിന് അപേക്ഷ നല്‍കി. കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ ബുധനാഴ്ചതന്നെ അപേക്ഷ സമര്‍പ്പിച്ച് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിെൻറ തീരുമാനം.
ഒന്നര വയസ്സുകാരി ആല്‍ഫൈന്‍ വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ജോളിയുടെയും സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ എം.എസ്. മാത്യുവിെൻറയും റിമാന്‍ഡ് കാലാവധി 26 വരെ നീട്ടി. ജോളിയെ താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആല്‍ഫൈന്‍ വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലായതിനാല്‍ മാത്യുവിനെ ഒന്നാം കോടതിയില്‍ ഹാജരാക്കാതെ റിമാന്‍ഡ് എക്സ്റ്റന്‍ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
ആല്‍ഫൈന്‍ കേസില്‍ മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ മാത്യുവിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടേണ്ടെന്നാണ് അന്വേഷണസംഘത്തിെൻറ തീരുമാനം. അതിനാല്‍, മാത്യുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിടുന്നതിനായി താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.