കൂടത്തായി കൊലപാതക പരമ്പര; ലോക്കൽ സെക്രട്ടറിയെ സി.പി.എം പുറത്താക്കി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സി.പി.എം പുറത്താക്കി. കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി മനോജിനെയാണ് പുറത്താക്കിയത്. ജില്ല കമ്മിറ്റിയുടേതാണ് നടപടി. വ്യാജ വിൽപത്രം ചമയ്ക്കാൻ ജോളിയിൽ നിന്ന് മനോജ് പണം കൈപ്പറ്റിയെന്നാണ് ആരോപണം.

അതിനിടെ, കൂടത്തായി വില്ലേജ് ഓഫിസില്‍ ലാന്‍ഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പരിശോധന നടത്തി. കുടുംബവുമായി ബന്ധപ്പെട്ട സ്വത്ത് കൈമാറ്റങ്ങളില്‍ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന. രജിസ്‌ട്രേഷന്‍ നടപടികള്‍ അടക്കമുള്ളവ നടത്തിയത് സംബന്ധിച്ച രേഖകളാണ് പരിശോധിച്ചത്.

കൊലപാതക പരമ്പരയിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും കൂടി നീളുകയാണ്. ജോളിയുമായി പ്രാദേശിക രാഷ്ട്രീയ നേതാക്കളായ രണ്ട് പേര്‍ പണമിടപാട് നടത്തിയത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് രേഖകള്‍ ലഭിച്ചിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവായ രാമകൃഷ്ണന്‍റെ മരണത്തിൽ ജോളിക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകൻ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - koodathai murder cpm suspends local secretary -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.