വടകര: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷ ാജുവിനെയും പിതാവ് സഖറിയാസിനെയും ബുധനാഴ്ചയും അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച ്ചു. അന്വേഷണസംഘം ആവശ്യപ്പെട്ടത് പ്രകാരം വടകര തീരദേശ പൊലീസ് സ്റ്റേഷനില്‍ രാവിലെ ഏഴു മണിയോടെെയത്തിയ ഷാജുവിനെയും പിതാവിനെയും വൈകീട്ട് മൂന്നിനാണ് വിട്ടത്. തലശ്ശേ രി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ നടന്നത്. അന്വ േഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാമെന്ന ഉറപ്പിലാണ് വിട്ടയച്ചത്.
ഷാജു വിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള മൊഴി ജോളി നിരന്തരം നല്‍കിയിട്ടും കുരുക് കൊരുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനകം നാലുതവണ ഷാജുവിനെ ചോദ്യം ചെയ്തു കഴി ഞ്ഞു. ഇതിനുപുറമെ, അന്വേഷണസംഘം കൂടത്തായിയിലെ വീട്ടിെലത്തിയും മൊഴി രേഖപ്പെടുത്തി യിരുന്നു. നടന്ന ആറു കൊലപാതകത്തെക്കുറിച്ചും ഷാജുവിനറിയാമെന്നാണ് ജോളി നേരത്തെ തന്നെ, മൊഴിനല്‍കിയത്. ഷാജുവിെൻറ ആദ്യഭാര്യ സിലിയും കുഞ്ഞും കൊല്ലപ്പെട്ടത് ഷാജുവിെൻറ അറിവോടെയാണെന്ന മൊഴി ജോളി ആവര്‍ത്തിക്കുകയാണ്. എന്നാലിത് അംഗീകരിക്കാന്‍ ഷാജു കൂട്ടാക്കിയില്ല. ജോളി ബോധപൂര്‍വം പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഷാജുവിെൻറ മൊഴി.
ജോളിയുടെ വ്യക്തിജീവിതത്തില്‍ ഇടപെടാതിരുന്നതിനാൽ മറ്റുകാര്യങ്ങളൊന്നും അറിയില്ലെന്നാണ് ഷാജുവിെൻറ നിലപാടെന്നറിയുന്നു.
ജോളി പൂര്‍ണമായും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെങ്കിലും മുന്‍മൊഴികള്‍ പലതും ഓർമയില്ലെന്ന് പറയുന്നത് അന്വേഷണസംഘത്തെ കുഴക്കുകയാണ്. വരുംദിവസങ്ങളില്‍ നടക്കുന്ന തെളിവെടുപ്പുകള്ക്കുള്പ്പെടെ സഹായകരമായ വിവരങ്ങളാണ് ജോളിയില്‍നിന്ന് അന്വേഷണ സംഘം തേടുന്നത്. ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ ഷാജു പ്രതികരിക്കാനില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ജോളിയുടെ കാര്‍ കസ്റ്റഡിയില്‍; കാറില്‍ സയനൈഡ് എന്ന് കരുതുന്ന വസ്തു കണ്ടെത്തി
വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും വിഷവസ്തുവെന്ന് സംശയിക്കുന്ന പദാര്‍ഥം കണ്ടെടുത്തതായും വിവരമുണ്ട്. ഇത് സയനൈഡാണെന്നാണ് പൊലീസിെൻറ പ്രാഥമിക വിലയിരുത്തല്‍. ബുധനാഴ്ച രാവിലെയാണ് കൂടത്തായിലെ പൊന്നാമറ്റം വീടിന് സമീപത്തെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
കാറില്‍ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കൊടുവള്ളി സി.ഐ ചന്ദ്രമോഹെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൂടത്തായിലെത്തിയത്. ഡ്രൈവിങ് സീറ്റിനോട് ചേര്‍ന്ന അറയിലാണ് പൊടി സൂക്ഷിച്ച നിലയില്‍കണ്ടത്.
ഇതിന് പുറമെ മറ്റുചില വസ്തുക്കളും പിടികൂടിയതായി അറിയുന്നു. പഴ്സിൽ കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇവ. പിടിച്ചെടുത്ത വസ്തുക്കളെല്ലാം ഫോറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാര്‍ കോടഞ്ചേരി പൊലീസ് സ്േറ്റഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. വരുംദിവസം കോടതിയില്‍ ഹാജരാക്കും. 2016ലാണ് മലപ്പുറം രജിസ്ട്രേഷനുള്ള കാര്‍ ജോളി വാങ്ങിയത്. അതേസമയം, കൊലപാതകങ്ങള്‍ക്ക് ഈ കാര്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സിലിയുടെ മരണദിവസം ജോളി കാറിലാണ് അവരെയും കൂട്ടി താമരശ്ശേരിയിലേക്ക് പോയത്. ആ കാര്‍ കെണ്ടത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. എന്നാല്‍, ഇത്രയും വൈകി കാര്‍ കസ്റ്റഡിയിലെടുത്തതും സയനൈഡിന് സമാനമായ വിഷം കെണ്ടത്തിയതും ദുരൂഹതയുണര്‍ത്തുന്നതായി വിര്‍മശനമുണ്ട്. എന്നാല്‍, അതത് സമയം ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലുള്ള നടപടികളാണിതെന്നാണ് അന്വേഷണ സംഘത്തിെൻറ പക്ഷം.
ഇപ്പോൾ കൂടുതര്‍ അറസ്റ്റിന് സാധ്യതയില്ലെന്ന് ഐ.ജി
താമരശ്ശേരി: കൂടത്തായി കൊലപാതക കേസിെൻറ പുരോഗതി വിലയിരുത്താന്‍ ഐ.ജി അശോക് യാദവ് താമരശ്ശേരിയിലെത്തി. അന്വേഷണം ശരിയായ പാതയില്‍ മുന്നോട്ടു പോവുന്നതായും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയില്ലെന്നും ഐ.ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യപ്രതി ജോളി, മറ്റു പ്രതികളായ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരുന്നതിനിടയിലാണ് ഐ.ജിയും അന്വേഷണ ഉദ്യോഗസ്ഥരും താമരശ്ശേരി പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയത്. രണ്ടു മണിക്കൂറോളം യോഗം നീണ്ടു.
വിവിധ അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് കൃത്യമായ വിവരങ്ങള്‍ ഐ.ജി ശേഖരിച്ചു. അന്വേഷണ ഉദ്യാഗസ്ഥരായ എസ്.പി കെ.ജി. സൈമണ്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്. ഹരിദാസന്, അന്വേഷണ സംഘത്തിലെ നാദാപുരം എ.എസ്.പി അങ്കിത് അശോക്, സുബ്രഹ്മണ്യന്, അശോക് കുമാര്‍, ഡിവൈ.എസ്.പിമാരായ പ്രിന്‍സ് എബ്രഹാം, അബ്ദുല്‍റസാഖ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.