പത്തനംതിട്ട: കോന്നിയുടെ വനഭംഗിക്ക് മാറ്റുകൂട്ടുവാൻ ഇനി മൂട്ടിപ്പഴത്തിെൻറ മാധുര്യവും നിറയും. പശ്ചിമ ഘട്ട മ ലനിരകളിൽ കാണുന്ന മൂട്ടിപ്പഴം കോന്നിയുടെ വനമേഖലയിൽ വിളഞ്ഞുതുടങ്ങി. പൂക്കളുടെ മനോഹാരിതയും കായ്കളുടെ ഭംഗിയും കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന മൂട്ടിമരം നിത്യഹരിതമായ ഇലപ്പടർപ്പോടെ വളരുന്ന വൃക്ഷമാണ്.
ബക്കോറിയ കോർട്ടലിൻസിസ് എന്ന് ശാസ്ത്ര നാമമുള്ള മൂട്ടിപ്പഴം മരത്തിെൻറ തായ് തടിയിലാണ് ഉണ്ടാകുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് മൂട്ടിമരം പൂവിട്ട് തുടങ്ങുക. ജൂൺ, ജൂലൈ മാസങ്ങളിൽ ഇവ പാകമാകും. മൂട്ടിപ്പുളി, മൂട്ടികായ്പ്പൻ, കുന്തപ്പഴം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മൂട്ടിപ്പഴത്തിെൻറ തോട് അച്ചാറിടുന്നതിനും ഉപയോഗിച്ചുവരു ന്നു.
കരടി, മലയണ്ണാൻ, വവ്വാൽ തുടങ്ങിയവയുടെ ഇഷ്ട ഭക്ഷണമാണ് ഇത്. ജലാംശം, വിറ്റാമിൻ, പ്രോട്ടീൻ എന്നിവയും മൂട്ടിപ്പഴത്തിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അലുവാംകുടി വനമേഖലയിലും മൂട്ടിപ്പഴം സമൃദ്ധമായി വിളയുന്നു. മുമ്പ് ആദിവാസി വിഭാഗത്തിൽ പെട്ടവർ മാത്രം ഉപയോഗിച്ച് വന്നിരുന്ന മൂട്ടിപ്പഴം ഇന്ന് സാധാരണ ജനങ്ങൾക്കും പ്രിയങ്കരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.