കായംകുളം: കണ്ടെയ്ൻമെൻറ് സോണിൽനിന്ന് പുറത്തുകടക്കാൻ റെയിൽവേ ട്രാക്കിലൂടെ സാഹസിക ബൈക്ക് യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസ്. സംഭവം അറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് മുങ്ങിയ രണ്ടുപേർക്കെതിരെ കേസെടുത്തു. വവ്വാക്കാവിൽനിന്ന് കരുനാഗപ്പള്ളിയിലേക്കായിരുന്നു യാത്ര.
സംഭവം അറിഞ്ഞ് കായംകുളത്തുനിന്നുള്ള സുരക്ഷ ഉദ്യോഗസ്ഥർ ഇവിെട കുതിച്ചെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ സംഘം കെ.എൽ 23 ഇ. 4877 നമ്പർ പൾസർ ബൈക്ക് ഉപേക്ഷിച്ച് തിരിെക ഒാടുകയായിരുന്നു. ചവറ സ്വദേശി ദീപുവിെൻറ ഉടമസ്ഥതയിലുള്ള ബൈക്കാണെന്ന് കണ്ടെത്തി. ബൈക്ക് യാത്രികർക്കായി അന്വേഷണം ഉൗർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.