കൊടുവള്ളി: കോവിഡ് -19 വ്യാപനത്തെ നേരിടുന്നതിനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് തയാറാക്കുന്ന ജനകീയ ആരോഗ്യപരിപാലന കേന്ദ്രമായ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ കൊടുവള്ളി കെ.എം.ഒ.ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിടത്തിൽ ആരംഭിക്കും.
നൂറ് ബെഡുകൾ അടങ്ങിയ ചികിത്സ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കി സെൻറർ തുടങ്ങുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സബ് കലക്ടറുടെ സാന്നിധ്യത്തിൽ കൊടുവള്ളി നഗരസഭയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
"കോളജ് കോവിഡ് സെൻററാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണം"
കൊടുവള്ളി: കെ.എം.ഒ ആർട്സ് സയൻസ് കോളജ് കോവിഡ് ചികിത്സ സെൻററാക്കാനുള്ള നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് കോളജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്ലസ് ടു റിസൽട്ട് പ്രസിദ്ധപ്പെടുത്തിയ സാഹചര്യത്തിൽ അടുത്ത ആഴ്ച മുതൽ അഡ്മിഷൻ ആരംഭിക്കുകയും ഓൺലൈൻ ക്ലാസുകൾ നടക്കുകയുമാണ്. കോവിഡ് സെൻററാക്കുന്നതോടെ കോളജിെൻറ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കമ്മിറ്റി കൺവീനർ ടി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കൊടുവള്ളി: അങ്ങാടിയുടെ ഹൃദയഭാഗത്തുള്ള കെ.എം.ഒ ആർട്സ് ആൻഡ് കോളജിൽ കോവിഡ് -19 െൻറ ട്രീറ്റ്മെൻറ് സെൻറർ ആക്കാനുള്ള തീരുമാനം പ്രദേശവാസികൾക്കും കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും എറെ പ്രയാസം ഉണ്ടാക്കുന്നതിനാൽ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കൊടുവള്ളിയിൽ ചേർന്ന ടൗൺ പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി. കുഞ്ഞുട്ടി ആലി ഹാജി അധ്യക്ഷത വഹിച്ചു.
കൈതപ്പൊയില്‍ ലിസ കോളജ് താല്‍ക്കാലിക ആശുപത്രിയാക്കും
ഈങ്ങാപ്പുഴ: പുതുപ്പാടിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് താല്‍ക്കാലിക ആശുപത്രി ഒരുക്കാന്‍ കൈതപ്പൊയില്‍ ലിസ കോളജ് ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കി. 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ബ്ലോക്കാണ് വിട്ടുകൊടുത്തത്. നേരത്തെ ഹോസ്റ്റല്‍ ക്വാറൻറീൻ കേന്ദ്രത്തിന് വിട്ടു കൊടുത്തിരുന്നു. കോളജിെൻറ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരും. 200 പേരെ ചികിത്സികാനുളള സ്വകര്യമാണ് ഇവിടെ ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 100 െബഡുകള് ക്രമീകരിച്ച് ചികിത്സ തുടങ്ങും.
ആവശ്യമായി വന്നാല്‍ കൂടുതല്‍ ബെഡുകള്‍ ക്രമീകരിക്കുമെന്നും എത്രയും വേഗം ചികിത്സ ആരംഭിക്കുമെന്നും ഗ്രാമ പഞ്ചായത്ത്. പ്രസിഡൻറ് പി.ആർ. രാകേഷ് പറഞ്ഞു. ലിസകോളജില് ഡെപ്യൂട്ടി കലക്ടര്‍ ബിജു, തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാകേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.