പറവൂർ: വീട്ടിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്നയാളുടെ നേതൃത്വത്തിൽ മർദിച്ചതായി പരാതി. മർദനമേറ്റ നീണ്ടൂർ കണ്ണാംകുളത്ത് അബ്ദുസ്സലാം (54), ചക്കരപറമ്പിൽ മുഹമ്മദ് അത്തീഖ് (21), ചക്കരപറമ്പിൽ മുഹമ്മദ് ഉബൈദ് (19) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിൽ പ്രതിയും കാപ്പ ചുമത്തപ്പെടുകയും ചെയ്തിട്ടുള്ള പട്ടണം പള്ളിശ്ശേരിൽ റിൻഷാദിെൻറ നേതൃത്വത്തിലായിരുന്നു മർദനം. വാവക്കാട്ട് കോവിഡ് ബാധിച്ചയാളുടെ പ്രഥമ സമ്പർക്കപട്ടികയിലുള്ളയാളാണ് ഇയാൾ.
നീണ്ടൂർ തോരണത്തിങ്കൽ ക്ഷേത്രപരിസരത്ത് വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. നേരത്തേ ഒത്തുതീർന്ന ഒരു സംഘട്ടനെത്ത ചൊല്ലിയായിരുന്നു മർദനമെന്ന് പരിക്കേറ്റവർ പറഞ്ഞു. സംഘട്ടനം കണ്ട് പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് സലാമിന് മർദനമേറ്റത്. റിൻഷാദിന് പുറെമ നീണ്ടൂർ മഠത്തിപറമ്പിൽ അരുൺ, തൈവെപ്പിൽ കണ്ണൻ, അജയ് എന്നിവർക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തു. റിൻഷാദിനെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത എസ്.ഐ ബഷീറും പൊലീസുകാരനും സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യപ്രവർത്തകർ നിർദേശം നൽകി. റിൻഷാദിനെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.