കൊച്ചി: തൃപ്പൂണിത്തയെിലും പുല്ലേപടിയിലും വീട്ടുകാരെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒരാൾ കുടി പൊലീസ് പിടിയിൽ. കവർച്ചയുെട മുഖ്യസൂത്രധാരനെന്നു കരുതുന്ന നസീർഖാെൻറ മരുമകൻ ഷമീം ആണ് പിടിയിലായത്. ബെംഗളൂരുവിൽ െവച്ചാണ് ഇയാളെ െപാലീസ് പിടികൂടിയത്. അതിനിടെ, ഡൽഹിയിൽ പിടിയിലായ മൂന്നു പ്രതികളെ ഇന്നു പുലർച്ചെ കൊച്ചിയിലെത്തിച്ചു.
എറണാകുളം ജില്ലയിൽ ഡിസംബർ 15, 16 തിയ്യതികളിലാണ് വൻ മോഷണം അരങ്ങേറിയത്. കേസിലെ പ്രതികളായ ഷെഹ്സാദ്, അർഷാദ്, റോണി എന്നിവരെയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. ഇവരെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടു പോകും.
12 അംഗ സംഘത്തിലെ എട്ട് പേരെയാണ് ഇനി പിടികൂടാനുള്ളത്. മുഖ്യ ആസൂത്രകൻ നസീർഖാനെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. വീട്ടുകാരെ കെട്ടിയിട്ട് മോഷണം നടത്തിയ സംഘം ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. പിടിയിലായവരിൽ നിന്ന് മോഷണമുതലും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.