കൊച്ചി: നഗരസഭ മേയർ സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്. ജില്ലാ കലക ്ടറുടെ സാന്നിധ്യത്തിൽ ഉച്ചക്ക് രണ്ടരയോടെ അവിശ്വാസപ്രമേയ നടപടികൾ ആരംഭിക്കും.
സൗമിനി ജെയിനിെൻറ കഴിഞ ്ഞ നാല് വർഷത്തെ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കോൺഗ്രസിനുള്ളിൽ തന്നെ മേയർക്കെതിരായ വികാരമുണ്ടെന്നും ഇത് ഉപകരിക്കുമെന്നും ഏഴ് യു.ഡി.എഫ് അംഗങ്ങളും ഒരു ബി.ജെ.പി അംഗവും മേയർക്കെതിരെ നിലപാട് എടുക്കുമെന്നുമാണ് പ്രതിപക്ഷം കരുതുന്നത്.
മേയർ സ്ഥാനം വെച്ചു മാറുന്നതുമായി ബന്ധപ്പെട്ട് കരാറുണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണയും മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ഉണ്ടാവുമെന്നും പ്രതിപക്ഷം പ്രതീക്ഷിക്കുന്നു.
അതേസമയം, അവിശ്വാസ പ്രമേയ നടപടിക്രമങ്ങളിൽ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റി വെപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അവിശ്വാസ പ്രമേയത്തിൽ ചർച്ചക്ക് ക്വാറം തികയണമെങ്കിൽ പകുതിയിൽ കൂടുതൽ അംഗങ്ങൾ ആവശ്യമാണ്. അതിനാൽ അംഗങ്ങളാരും തന്നെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കരുതെന്ന് യു.ഡി.എഫ് േനതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ചർച്ചക്കുള്ള അവസരം പ്രതിപക്ഷത്തിന് നൽകാതെ നടപടികൾ നീട്ടിക്കൊണ്ടുപോവുകയാണ് യു.ഡി.എഫിെൻറ ലക്ഷ്യം. ബി.ജെ.പി അംഗങ്ങളും നടപടി ക്രമങ്ങളിൽ നിന്ന് വിട്ടു നിന്നേക്കുമെന്നാണ് വിവരം.
74 അംഗ കൗണ്‍സിലില്‍ 38 യു.ഡി.എഫ് അംഗങ്ങളും 34 എല്‍.ഡി.എഫ് അംഗങ്ങളും രണ്ട് ബിജെപി അംഗങ്ങളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.