'അരികുവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നു കെ.കെ. കൊച്ചിന്‍റെ ചിന്തയും എഴുത്തും പ്രവർത്തനങ്ങളും'

ന്തരിച്ച ദലിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് അരികുവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നുവെന്ന് കെ.കെ. രമ എം.എൽ.എ. സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ് ആ മരണമെന്ന് രമ പറഞ്ഞു.

'പ്രശസ്ത ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് അർബുദബാധിതനായി ചികിത്സയ്ക്കിടെ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ് ആ മരണം. മുഖ്യധാരയിൽ ഇടം നിഷേധിക്കപ്പെട്ട അരികുവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും എഴുത്തും പ്രവർത്തനങ്ങളും. മൗലികമായ ചിന്താശേഷി, ആഴത്തിലുള്ള അറിവ്, സംഭവ സന്നദ്ധത തുടങ്ങിയവ ആ ബൗദ്ധിക ജീവിതത്തിന്‍റെ കാതലും കരുത്തുമായിരുന്നു. ഏറെ ദുഃഖത്തോടെ ശ്രീ കെ.കെ. കൊച്ചിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു' -കെ.കെ. രമ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കെ.കെ. കൊച്ചിന്‍റെ അന്ത്യം. 

Tags:    
News Summary - KK Rema remembering KK Kochu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.