ന്യൂഡൽഹി: കീഴാറ്റുരിലെ ദേശീയപാത ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കാൻ നിർദേശം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ദേശീയപാത അതോറിറ്റിക്കാണ് നിർദേശം നൽകിയത്. കീഴാറ്റുരിൽ വയൽനികത്തി ദേശീയപാത നിർമാണം നടത്തുന്നതിനെതിരെ സമരം നടത്തുന്ന വയൽകിളികളുമായി ചർച്ച നടത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ചർച്ചക്കായി വയൽകിളികളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. അടുത്ത മാസം ആദ്യത്തോടെ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇൗ ചർച്ചക്ക് ശേഷമാവും നിർമാണം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.
നേരത്തെ കീഴാറ്റൂരിലെ ബൈപാസ് നിർമാണത്തിനെതിരെ ശക്തമായ സമരം ഉണ്ടായിരുന്നു. വയൽകിളികളുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതിെൻറ പശ്ചാത്തലത്തിലാണ് സമവായത്തിലെത്തിയതിന് ശേഷം മാത്രം നിർമാണം തുടർന്നാൽ മതിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.