സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ: കേരള വിഷനെ ഒഴിവാക്കി കെ-ഫോൺ

കോട്ടയം: ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്‍റർനെറ്റ് കണക്ഷൻ നൽകാൻ കേരള വിഷനുമായുണ്ടാക്കിയ കരാറിൽനിന്ന് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലെ കെ-ഫോൺ കമ്പനി പിന്മാറി. ഇനി കെ-ഫോണിന്‍റെ നേതൃത്വത്തിൽ നേരിട്ട് കണക്ഷൻ നൽകാനാണ് തീരുമാനം.

കഴിഞ്ഞ ജൂണിൽ ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിട്ടിട്ടും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 14,000 സൗജന്യകണക്ഷനിൽ പകുതിപോലും നൽകാൻ സാധിച്ചിട്ടില്ല. ഇതിനായി കേബിൾ ടി.വി ഓപറേറ്റർമാരുടെ പങ്കാളിത്തവും ഉറപ്പാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരുവര്‍ഷത്തെ പരിപാലനം ഉൾപ്പെടെ കേരള വിഷന് നൽകിയ കരാറിൽനിന്ന് കെ-ഫോൺ പിന്മാറിയത്.

നൽകിയ കണക്ഷന്റെ ഒരുവര്‍ഷത്തെ പരിപാലനം കേരള വിഷനുണ്ടെങ്കിലും ഇക്കാര്യത്തിൽ കെ-ഫോൺ വ്യക്തത വരുത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതി എങ്ങും എത്താത്തത് സർക്കാറിനും കെ-ഫോണിനും ഒരുപോലെ തിരിച്ചടിയാണ്. കിഫ്ബിയും കെ-ഫോണിന് തുടർസഹായം ലഭ്യമാക്കില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. പ്രവര്‍ത്തനച്ചെലവും വായ്പാ തിരിച്ചടവും ഉൾപ്പെടെ പ്രതിമാസം 15 കോടി വരുമാനമെങ്കിലുമില്ലാതെ കെ-ഫോണിന് മുന്നോട്ട് പോകാനാകാത്ത സ്ഥിതിയുണ്ട്.

വൻകിട സ്ഥാപനങ്ങളുൾപ്പെടെ 1,34,000 കമ്പനികൾ കെ- ഫോൺ കണക്ഷന് താൽപര്യമറിയിച്ചിരുന്നെങ്കിലും കണക്ഷൻ ലഭിക്കാത്തതിനാൽ പലരും പിന്നാക്കം പോയി. ശേഷിക്കുന്നത് 15,000ത്തോളം കമ്പനികൾ മാത്രമാണെന്നാണ് വിവരം. 50,000ത്തിലധികം ഗാര്‍ഹിക ഉപഭോക്താക്കളുടെ അന്വേഷണം ഉണ്ടായെങ്കിലും പതിനായിരം പേര്‍ക്ക് മാത്രമേ ഇപ്പോൾ കെ-ഫോണിനോട് താൽപര്യമുള്ളൂ. പക്ഷേ, അതിലും 5388 വീടുകളിൽ മാത്രമാണ് കെ-ഫോൺ കണക്ഷൻ നൽകിയത്. വിദ്യാലയങ്ങളിലെ ഇന്‍റർനെറ്റ് കണക്ഷന്‍റെ അവസ്ഥയും വ്യത്യസ്തമല്ല.

നിലവിലെ കണക്ഷൻ ഉപേക്ഷിച്ച് കെ-ഫോണിലേക്ക് മാറാൻ ശ്രമിച്ച വിദ്യാലയങ്ങൾ വെട്ടിലാകുകയും ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് കെ-ഫോണിന് പ്രതിവര്‍ഷം 100 കോടി രൂപ കിഫ്ബിക്ക് മാത്രം തിരിച്ചടവുണ്ട്. ആദ്യ ഗഡു ജൂലൈയിൽ തിരിച്ചടക്കണമെന്നാണ് കരാർവ്യവസ്ഥ. അതെങ്ങനെ അടക്കാനാകുമെന്നതും കെ-ഫോണിനെ വലക്കുകയാണ്

Tags:    
News Summary - KFON ditches Kerala Vision in Free internet connection program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.