????? ????????? ????? ??????????? ??????? ?????? ????? ??????????? ???? ??????? ????????? ???????? ???????????? ????????????????

ഭാവഭേദമില്ലാതെ പ്രതികൾ; നിലവിളിച്ച് ബന്ധുക്കൾ

കോട്ടയം: കെവിൻ വധക്കേസിൽ പ്രത്യേക ഭാവഭേദങ്ങളൊന്നുമില്ലാതെയായിരുന്നു പ്രതികൾ വിധി കേട്ടത്. എന്നാൽ, കോടതിക് കുള്ളിലുണ്ടായിരുന്ന ഇവരുടെ അമ്മമാരും ബന്ധുക്കളും െനഞ്ചത്തടിച്ച് നിലവിളിച്ചത് വൈകാരിക രംഗങ്ങള്‍ക്കും ഇട യാക്കി. വിചാരണ ദിവസങ്ങളില്‍ ഏറെ സന്തോഷവാന്മാരായി കോടതിയില്‍ എത്തിയിരുന്ന പ്രതികളുടെ മുഖത്ത് ചൊവ്വാഴ്ച കടു ത്ത ആശങ്കയാണ് നിഴലിച്ചത്.

രാവിലെ പത്തരയോടെ കോടതിയിലെത്തിച്ച പ്രതികള്‍ ബന്ധുക്കളുമായും അഭിഭാഷകരുമായി ഏറെ സംസാരിച്ചു. കോടതി കൂടിയ ഉടന്‍ കേസ് പരിഗണിച്ച് ജഡ്ജി ശിക്ഷ പ്രഖ്യാപിച്ചു. ശ്രദ്ധയോടെ വിധി ശ്രവിച്ച പ്രതികള െല്ലാം നിസ്സംഗഭാവത്തിലായിരുന്നു. വിധിക്കുശേഷം ഏഴാം പ്രതി ഷിഫിന്‍ സജാദ് മതാചരപ്രകാരമായി ജയിലിൽ താടി വളർത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു.

അഭിഭാഷകൻ മുഖേന അപേക്ഷ നൽകാൻ കോടതി നിർദേശിച്ചു. വിധി പ്രഖ്യാപനം അവസാനി പ്പിച്ച് ജഡ്ജി മടങ്ങിയതോടെ കോടതിമുറി കരച്ചിലിൽ അമർന്നു. പ്രതികളുടെ ബന്ധുക്കള്‍ നിലവിളിയുമായി ഓടിയെത്തി. ചിലര െ അമ്മമ്മാര്‍ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ, അവരെ ആശ്വസിപ്പിച്ചതു ഷാനുവിെൻറ അമ്മ രഹ്നയായിരുന്നു. കേസില്‍ന ിന്ന് ഒഴിവാക്കപ്പെട്ട ചാക്കോയും കോടതിയിലുണ്ടായിരുന്നു. ഇതിനിടെ, മാധ്യമപ്രവർത്തകരെ കണ്ട ചാക്കോ, നീനുവിനെ കാണാൻ ശ്രമിക്കുമെന്നും സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞു. അവളെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങളുെട നിരപരാധിത്വം അവൾക്ക് ബോധ്യമാകുമായിരുന്നു. മകനും ഒപ്പമുള്ള സുഹൃത്തുക്കളും നിരപരാധികളാണ്. ഇത് നീനുവിനെ അറിയിക്കണം.

എനിക്ക് ഇപ്പോഴും അവർ മകൾ തന്നെയാണ്. അവളെ അങ്ങനെ തള്ളിക്കളയാൻ ഞങ്ങൾക്ക് കഴിയില്ല. കാണാതായ സഹോദരിയെ തേടി ഇറങ്ങുക മാത്രമാണ് ഈ യുവാക്കൾ ചെയ്‌തത്. ഇതിനാണ് ഇവരെ വേട്ടയാടുന്നത്. ജാതിയും മതവും ഒന്നും തങ്ങൾക്ക് പ്രശ്‌നമായിരുന്നില്ല. കേസിൽ ഗൂഢാലാചന നടന്നിട്ടുണ്ട്. എന്നാൽ, കൂടുതൽ പറയാനില്ല. കെവിനെ നീനുവിന് വിവാഹം ചെയ്‌ത് നൽകാമെന്ന് പൊലീസ് സ്റ്റേഷനിൽ െവച്ച് അറിയിച്ചതാണ്. കെവിെൻറ പിതാവ് ജോസഫിനെ വർക്ക്ഷോപ്പിലെത്തി കണ്ടിരുന്നു. എന്നാൽ, ജോസഫ് തന്നെ ആട്ടിപ്പുറത്താക്കുകയാണ് ചെയ്‌തതെന്നും ചാക്കോ പറഞ്ഞു.

വധശിക്ഷയിൽനിന്ന് ഒഴിവാക്കിയത് പ്രായം പരിഗണിച്ച്
കോട്ടയം: പ്രതികൾ വധശിക്ഷയിൽനിന്ന് ഒഴിവായത് പ്രായത്തിെൻറ ആനുകൂല്യം ലഭിച്ചതിനാൽ. എല്ലാ പ്രതികൾക്കും 30ൽ താഴെ മാത്രമേ പ്രായമുള്ളൂവെന്നതും ആരും നേരേത്ത ക്രിമിനൽ കേസിൽപോലും പ്രതിയായിട്ടില്ലെന്നതും കോടതി പരിഗണിച്ചു. പ്രതികൾ കെവിനോട് അതിക്രൂരമായി പെരുമാറിയിട്ടില്ലെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത്തരം പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷെൻറ പ്രധാന ആവശ്യം. വധശിക്ഷ ഇല്ലെങ്കിൽ തടവ് പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്നും ആവശ്യമുയർത്തിയിരുന്നു.

എന്നാൽ, പ്രതികൾക്ക് മനംമാറ്റത്തിനുള്ള സാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തി. പ്രതികളെല്ലാം സമൂഹത്തിെൻറ ഭാഗമായി ജീവിക്കേണ്ടവരാണ്, ഒഴിവാക്കപ്പെടേണ്ടവരല്ല. ചെറുപ്രായമാണ്, ജീവിതം തുടങ്ങുന്നേയുള്ളൂ. ആർക്കും ക്രമിനൽ പശ്ചാത്തലമില്ല. സമൂഹത്തിനു ഭീഷണിയാകുന്നവരാണെന്ന് കരുതാനാകില്ല. അപൂർവങ്ങളിൽ അപൂർവമാണെന്നതിനാൽ വധശിക്ഷക്ക് പ്രതികൾ അർഹരാണെങ്കിലും ഇക്കാരണങ്ങൾ പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകുകയാണെന്നും വിധിയിൽ വ്യക്തമാക്കുന്നു.

വിധി കേൾക്കാനായി ചൊവ്വാഴ്ച രാവിലെ പത്തോടെ തന്നെ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിസരത്ത് ആളുകള്‍ തടിച്ചുകൂടിയിരുന്നു. ആക്രമണ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ പൊലീസ് വൻ സുരക്ഷയും ഒരുക്കിയിരുന്നു. കോട്ടയം സബ് ജയിലിലേക്ക് മാറ്റിയ പ്രതികളെ ബുധനാഴ്ച തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.


വിധിയിൽ സന്തോഷം –അനീഷ്
കോട്ടയം: പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കെവിെൻറ ബന്ധുവും കേസിലെ മുഖ്യസാക്ഷിയുമായിരുന്ന അനീഷ്. മൂന്നു പ്രതികൾെക്കങ്കിലും തൂക്കുകയർ പ്രതീക്ഷിച്ചിരുന്നു. എങ്കിലും വിധിയിൽ തൃപ്തനാണെന്ന് അനീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചാക്കോയെ വെറുതെ വിട്ടതിനെതിരെ നിയമപോരാട്ടം തുടരുമെന്നും അനീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചാക്കോ ഉൾപ്പെടെയുള്ള പ്രതികൾ പുറത്തുനിൽക്കുന്നത് പ്രശ്‌നങ്ങൾ സൃഷ്ടിക്കും.

ഇരട്ട ജീവപര്യന്തം ശിക്ഷയനുസരിച്ച് ജീവിതാന്ത്യം വരെ ജയിലിൽ കഴിഞ്ഞാൽ അതു മാതൃകപരമായ ശിക്ഷയായി കണക്കാക്കാം. പ്രതികളുടെ പ്രായമാണ് ശിക്ഷ കുറക്കാൻ കാരണമായി പറയപ്പെടുന്നത്. എന്നാൽ, ഇതേ പ്രതികൾ ഇല്ലാതാക്കിയ കെവിന് അന്ന് 23 വയസ്സുമാത്രമായിരുന്നു.നീനുവിെൻറ പിതാവ് ചാക്കോക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് തടവിനേക്കാൾ വലിയ ശിക്ഷയാണ്. മകൻ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയുന്നത് ചാക്കോക്ക് കാണേണ്ടിവരും. കെവിെൻറ അച്ഛെൻറ പുത്രദുഃഖം എന്താണെന്ന് ഇനിയെങ്കിലും മനസ്സിലാകുമെന്നും അനീഷ് പറഞ്ഞു.

Tags:    
News Summary - kevin murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.