'വിവാഹദിനത്തിലും സേവനത്തിന് മുടക്കമില്ല'; രോഗിയെ രക്ഷിക്കാൻ മണവാളൻ തന്നെ ആംബുലൻസിന്‍റെ വളയം പിടിച്ചു

കണ്ണൂർ: പുതുമണവാളന്‍റെ അത്തർ മണക്കുന്ന വസ്ത്രങ്ങളുമണിഞ്ഞ് മണവാട്ടിയെ കണ്ടിറങ്ങും മുമ്പാണ് മുസദ്ദിഖിന്‍റെ ഫോണിലേക്ക് വിളിയെത്തുന്നത്. ''ഒരു അർജന്‍റ് ആവശ്യമുണ്ട്. നമ്മുടെ ആംബുലൻസിലേക്ക് ഏതെങ്കിലും ഒരു ഡ്രൈവറെ കിട്ടുമോ?''.

കൊതേരി ശിഹാബ് തങ്ങൾ റിലീഫ് സെൽ ആംബുലൻസ് സർവീസിന്‍റെ സ്ഥിരം ഡ്രൈവറായ മുസദ്ദിഖ് മറ്റൊന്നും ആലോചിച്ചില്ല. പുതുമണവാളന്‍റെ വസ്ത്രത്തിൽ തന്നെ ആംബുലൻസിന്‍റെ വളയവും പിടിച്ച് നേരിട്ടെത്തി. കണ്ടുനിന്നവർ ആദ്യം ഒന്നമ്പരന്നു. മറ്റൊരു ഡ്രൈവറെ കണ്ടെത്തി എത്തിക്കുേമ്പാഴേക്കും സമയം വൈകുമെന്നും എന്‍റെ സന്തോഷത്തേക്കാൾ വില ഒരാളുടെ ജീവനുണ്ടെന്നുമായിരുന്നു മുസദ്ദിഖിന്‍റെ മറുപടി. 

കൊതേരിയിലെ പനിമൂർച്ഛിച്ചു അവശയായ രോഗിയെ വാരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷമാണ് മണവാളൻ പിന്നീട് കല്യാണ വീട്ടിലേക്ക് മടങ്ങിയത്. സുഹൃത്തും ശിഹാബ് തങ്ങൾ റിലീഫ് സെൽ സെക്രട്ടറിയുമായ ശുഹൈബ് കൊതേരിയാണ് സംഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആറളം സ്വദേശിനി സുഹാനയാണ് മുസദ്ദിഖിന്‍റെ വധു. മട്ടന്നൂർ മണ്ണൂർ സ്വദേശികളായ ഇബ്രാഹിമിേന്‍റയും മറിയമിന്‍റെയും മകനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.