ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സ്കൂൾ കലോത്സവം അതിെൻറ സൗന്ദര്യം കൊണ്ടുകൂടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. കുട്ടികളുടെ സർഗവാസന വളർത്താനുള്ള വേദി എന്ന നിലക്ക് സ്കൂൾ കലോത്സവത്തിന് വലിയ പ്രസക്തിയുണ്ട്്. പരാതികളില്ലാതെ കലോത്സവം സംഘടിപ്പിക്കാൻ സർക്കാർ ശ്രദ്ധിക്കാറുണ്ടെങ്കിലും കല്ലുകടികളേറെ ഉയരാറുണ്ട്. ഇത്തവണ ആദ്യ മൂന്ന് സ്ഥാനങ്ങൾ ഇല്ലാതാക്കി ഗ്രേഡിങ് ഏർപ്പെടുത്തിയത് അടക്കം ഒേട്ടറെ പുതുമകളോടെയാണ് േമള നടക്കുന്നത്. മാറ്റങ്ങൾ എത്രത്തോളം ഗുണപരമാകുന്നുണ്ടെന്നാണ് ഇനി നിരീക്ഷിക്കാനുള്ളത്.
പതിനായിരക്കണക്കിന് കുട്ടികൾ ദിവസങ്ങളുടെ പരിശീലനത്തിനുശേഷമാണ് മത്സരവേദിയിലെത്തുന്നത്. അതിെൻറ വാശി മത്സരങ്ങൾക്കുണ്ടാവുക സ്വാഭാവികം . പക്ഷെ, ഇൗ വാശിയും, മത്സരവും ആരോഗ്യകരമാകണം. കിടമത്സരമാകരുത്. നമുക്ക് നല്ല കഴിവുള്ള കുട്ടികളുണ്ട്. എല്ലാം എളുപ്പം പഠിച്ചെടുക്കുന്നവരാണ് മലയാളി കുട്ടികൾ. കലോത്സവത്തിനായി അവർ നന്നായി പരിശീലനം നടത്തുന്നുമുണ്ട്. എന്നാൽ, ഇതൊക്കെ ഡിഗ്രി വരെയെ കാണുന്നുള്ളൂ. അതിനുശേഷം ഭൂരിഭാഗം പേരെയും കാണുന്നില്ല.
കലോത്സവങ്ങൾ ശാസ്ത്രീയ നൃത്തമേഖലക്ക് എന്തു സംഭാവന ചെയ്യുന്നുവെന്ന് വിലയിരുത്തുേമ്പാൾ കാണുന്നത് ഇതാണ്. മത്സരത്തിൽ സ്ഥാനം കിട്ടിയില്ലെന്ന് പറഞ്ഞ് ബഹളം വെക്കുന്ന രക്ഷിതാക്കളും ഗുരുക്കന്മാരും തങ്ങളുടെ കുട്ടികൾ നൃത്തെത്ത പ്രഫഷനലായി കൊണ്ടു പോകണമെന്നതിനെക്കുറിച്ച് വേവലാതി പ്പെടുന്നില്ല. വിജയത്തിെൻറ ഗ്ലാമർ ഒരു വർഷമെ നിൽക്കൂവെന്നതും ആരും കണക്കാക്കുന്നില്ല. നൃത്തം ജീവിതത്തിൽ കൊണ്ടുനടക്കണമെന്ന് ഒാരോ കുട്ടിയും സ്വയം തീരുമാനിക്കണം. ഇക്കാര്യത്തിൽ ആത്മാർഥ സമീപനമുണ്ടായാലേ പറ്റൂ. വിവാഹശേഷം ഭർത്താക്കന്മാരുടെ താൽപര്യം ഒരു ഘടകമാണ്. പക്ഷെ, വിവാഹ ശേഷം പ്രാക്ടിസ് തുടരുന്നവർ നിരവധിയുണ്ട്. ഇത് മനോഭാവത്തിെൻറ പ്രശ്നമാണ്. നൃത്തത്തെ നിലനിർത്തി ജീവിതം ഗ്ലാമറാക്കുകയാണ് കലയോട് സ്നേഹമുള്ളവർ ചെയ്യേണ്ടത്.
കലോത്സവങ്ങളിൽ മോഹിയാട്ടമാണെങ്കിലും ഭരതനാട്യമാണെങ്കിലും വർണം മാത്രമാണ് അവതരിപ്പിക്കുന്നത്. അതും 10 മിനിറ്റ്. സത്യത്തിൽ ഇത് ശരിയല്ല. കോളജ് തലത്തിൽ 15 മിനിറ്റാണ് ദൈർഘ്യം. 25-30 മിനിറ്റിെൻറ ഇനം അങ്ങനെതന്നെ കലോത്സവത്തിൽ പ്രാവർത്തികമാക്കണമെന്ന് പറഞ്ഞാൽ പ്രായോഗികമാകില്ല. എന്നാൽ, പ്രയാസമില്ലാതെ പരിഹരിക്കുന്നതിനെ കുറിച്ച് സംഘാടകർ ആലോചിക്കണം. ഒരു അവതരണത്തിെൻറ ഭംഗി, താള ജ്ഞാനം, അടവ് ശുദ്ധി, അഭിനയം, 1-2 ജതി- ഇവ കണ്ടാൽ ആ കുട്ടികൾക്ക് കഴിവുണ്ടോ എന്ന് മനസ്സിലാക്കാം. നൃത്തവും നൃത്യവും ചേർന്ന് വരണം. നൃത്തത്തിനും അഭിനയത്തിനും തുല്യ സ്ഥാനമാണുള്ളത്. താളബോധവും സൗന്ദര്യവും മറ്റു ഘടകങ്ങളും ഒന്നിച്ചു വരുേമ്പാഴേ അവതരണത്തിന് പൂർണത കൈവരൂ. മത്സരാർഥികൾ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.