തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒമ്പതുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വ ിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിൽ നാലുപേർക്കും ആലപ്പുഴ രണ്ട്, കാസർകോട്, പത്തനം തിട്ട, തൃശൂർ ഒന്ന് വീതവുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
വിദേശത്തുനിന്നെത്തിയ നാലുപേർക്കും ഡൽഹി നിസാമുദ്ദീനിൽ നിന്നെത്തിയ രണ്ടുപേർക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. സമ്പർക്കം മൂലം മൂന്നുപേർക്കും രോഗം ബാധിച്ചു. 13 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ബുധനാഴ്ച 169 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം, തൃശൂർ ജില്ലകളിൽനിന്ന് മൂന്നുപേർ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്ന് രണ്ടുപേർ വീതവും കണ്ണൂരിൽ നിന്നും ഒരാൾക്കുമാണ് പരിശോധന ഫലം നെഗറ്റീവായത്. ഇതുവരെ 345 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 259 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,40,474 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
1,39,725 പേർ വീടുകളിലും 749പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇതുവരെ 11,986 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 10,906 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി. നിസാമുദ്ദീൻ സേമ്മളനത്തിൽ പെങ്കടുത്ത 212 പേരെ കണ്ടെത്തി. അതിൽ ഇന്നത്തെ രണ്ടുൾപ്പെടെ പതിനഞ്ചുപേർക്ക് കോവിഡ് ബാധ കണ്ടെത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.