തിരുവനന്തപുരം: പൊലീസിൽ വൻ അഴിച്ചുപണി. എട്ട് ജില്ലാ പൊലീസ‌് മേധാവിമാരുൾപ്പെടെ 14 എസ്.പിമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞുവന്ന ഐ.ജി അശോക‌് യാദവാണ് പുതിയ ഇൻറലിജൻസ‌് ഐ.ജി. ഇൻറലിജൻസ‌് ഐ.ജിയായിരുന്ന ബൽറാംകുമാർ ഉപാധ്യായയെ കണ്ണൂർ റേഞ്ച‌് ഐ.ജിയായി നിയമിച്ചു.
സ്ഥലം മാറ്റം ലഭിച്ച എസ്.പിമാരുടെ പേരും നിയമനം ലഭിച്ച സ്ഥലവും (നിലവിൽ ജോലി ചെയ്തിരുന്ന സ്ഥലം ബ്രാക്കറ്റിൽ): ദേബേഷ‌് കുമാർ ബെഹ‌്റ- പാലക്കാട‌് (മലപ്പുറം), രാഹുൽ ആർ. നായർ-എറണാകുളം റൂറൽ (തൃശൂർ സിറ്റി), എ. ശ്രീനിവാസ‌്-കാസർകോട് (കൊല്ലം സിറ്റി), കെ.ജി. സൈമൺ -കെ.എ.പി മൂന്ന് ബറ്റാലിയൻ, അടൂർ (കാസർകോട്), എം.കെ. പുഷ‌്കരൻ-തൃശൂർ റൂറൽ (കോഴിക്കോട‌് റൂറൽ), യതീഷ‌് ചന്ദ്ര- തൃശൂർ സിറ്റി (തൃശൂർ റൂറൽ), പ്രതീഷ‌് കുമാർ- മലപ്പുറം (പാലക്കാട‌്), ഡോ. അരുൾ ബി. കൃഷ‌്ണ-കൊല്ലം സിറ്റി (വയനാട‌്), ഉമ ബെഹ‌്റ- കെ.എ.പി രണ്ട‌് പാലക്കാട‌് (വിജിലൻസ‌്, കോഴിക്കോട‌്), ജി. ജയദേവ‌്-കോഴിക്കോട‌് റൂറൽ (ഡി.സി.പി, തിരുവനന്തപുരം സിറ്റി), കറുപ്പ സ്വാമി-വയനാട‌് (ഡി.സി.പി കൊച്ചി സിറ്റി), ആർ. ആദിത്യ-ഡി.സി.പി തിരുവനന്തപുരം സിറ്റി (കമാൻഡൻറ് കെ.എ.പി മൂന്ന് ), ജെ. ഹിമേന്ദ്രനാഥ‌്-കൊച്ചി ഡി.സി.പി (എസ‌്.പി ഹെഡ‌്ക്വാർട്ടേഴ‌്സ‌്), ആർ. നിശാന്തിനി -എസ‌്.പി ഹെഡ‌്ക്വാർട്ടേഴ‌്സ‌് (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.