തിരുവനന്തപുരം: കോവിഡിനെ നേരിടാൻ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും ‘േബ്രക്ക് ദി ചെയിൻ’ കാമ്പയിന് പിന്തുണ നൽകുന്നതിനും കേരള പൊലീസ് തയാറാക്കിയ ഡാൻസ് വിഡിയോ ലോകമാധ്യമങ്ങളിലും തരംഗമായി. നിരവധി അന്തർദേശീയ മാധ്യമങ്ങൾ കേരള പൊലീസിനെ അഭിനന്ദിക്കുന്ന വാർത്തകൾ പ്രക്ഷേപണം ചെയ്തു. യു.എസ് എംബസിയുടെ അഭിനന്ദനവും കേരള പൊലീസിനെ തേടിയെത്തി. മീഡിയ സെൻററിലെ പൊലീസുകാരായ ഷിഫിൻ സി. രാജ്, രതീഷ് ചന്ദ്രൻ, വി.വി. അനൂപ് കൃഷ്ണ, ബി. ജഗത്ചന്ദ്, സി.പി. രാജീവ്, എം.വി. ഹരിപ്രസാദ് എന്നീ പൊലീസുകാരാണ് ചുവടുെവച്ചത്.
സ്റ്റേറ്റ് പൊലീസ് മീഡിയ െസൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിെൻറ നേതൃത്വത്തിൽ നടത്തിയ ചിത്രീകരണത്തിന് മീഡിയ സെൻററിലെ ജീവനക്കാരായ ബി.വി. കലയും എസ്.എൽ. ആദർശും സഹായികളായി. മറ്റൊരു ജീവനക്കാരനായ ഹേമന്ദ് ആർ. നായർ കാമറ, എഡിറ്റിങ് എന്നിവയും കൈകാര്യം ചെയ്തു. പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ വിഡിയോ പങ്കുെവച്ചു. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കും ഫേസ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു.
ഇന്ത്യയിലെ എല്ലാ ഭാഷകളിെലയും ചാനലുകളും ഓൺലൈൻ ന്യൂസ് പോർട്ടലുകളും സ്റ്റേറ്റ് പൊലീസ് മീഡിയ െസൻററിെൻറ വിഡിയോ പങ്കുെവച്ചുകൊണ്ട് വാർത്ത നൽകി. തുടർന്നാണ് റോയിട്ടേഴ്സ്, എ.എഫ്.പി, എ.എൻ.ഐ എന്നീ അന്തർദേശീയ വാർത്താഏജൻസികൾ വിഡിയോ പങ്കുെവച്ചത്. വ്യാഴാഴ്ചയോടെ ബി.ബി.സി, ഫോക്സ് ന്യൂസ് 5, റഷ്യ ടുഡേ, സ്കൈ ന്യൂസ്, സൗത്ത് ചൈന മോണിങ് പോസ്റ്റ്, ഇറ്റാലിയൻ ചാനലായ െട്രൻറിനോ, ഡച്ച് ടി.വി ചാനലായ എൻ.ഒ.എസ് ടർക്കി ചാനലായ എ ന്യൂസ് എന്നീ വിദേശമാധ്യമങ്ങളും വിഡിയോക്കൊപ്പം കേരള പൊലീസിനെ പ്രകീർത്തിച്ച് വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.