പെരിന്തൽമണ്ണ: കൊയ്ത്ത്, വിളവെടുപ്പ്, നെല്ല് സംഭരണം എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോ ഗസ്ഥരെയും മൃഗാശുപത്രി ജീവനക്കാരെയുമടക്കം അവശ്യസേവനരംഗത്തുള്ള കൂടുതൽ വകുപ് പുകളെ ലോക്ക്ഡൗൺ നിയന്ത്രണത്തിൽ നിന്നൊഴിവാക്കി.
ആരോഗ്യവകുപ്പ് ജീവനക്കാർ, ഡ്ര ഗ്സ് കൺട്രോൾ വകുപ്പിന് കീഴിലെ പരിശോധന വിഭാഗങ്ങൾ, സഹകരണവകുപ്പിലെ പൊതുവിതരണ വ ിഭാഗങ്ങൾ, ജലഗതാഗത -ആംബുലൻസ് സർവിസ്, ഭക്ഷ്യ ഉപഭോക്തൃ കാര്യം, പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ ഉൽപന്നങ്ങളുടെ ഉൽപാദനം, വിതരണം, സമാഹരണം തുടങ്ങിയ മേഖലകളെയും ഒഴിവാക്കിയിട്ടുണ്ട്. ഈ വകുപ്പുകളിലെല്ലാം ചുരുങ്ങിയ ഉദ്യോഗസ്ഥരെ വെച്ച് ദൈന്യംദിന കാര്യങ്ങൾ ഉറപ്പാക്കണം.
വിവരസാങ്കേതികവകുപ്പിലെ കോവിഡ് കൺട്രോൾ റൂം, കോൾ സെൻറർ, ഡാറ്റാസെൻറർ, അതിഥി തൊഴിലാളികളിലൂടെ ചുമതലയുള്ളവർ, മരാമത്ത് െകട്ടിടവിഭാഗം, ദുരന്ത നിവാരണം, എസ്.സി, എസ്.ടി ക്ഷേമപ്രവർത്തനങ്ങൾ, സാമൂഹികനീതി വകുപ്പിലെ വയോജനകേന്ദ്രങ്ങൾ- അംഗൻവാടി- ഭിന്നശേഷി- ട്രാൻസ്ജെൻഡർ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, കോവിഡുമായി ബന്ധപ്പെട്ട് യാത്രാ സൗകര്യമൊരുക്കുന്ന മോട്ടോർ വാഹനവകുപ്പിലുള്ളവർ, അച്ചടിവകുപ്പിലെ ഏറ്റവും അനിവാര്യമായവർ തുടങ്ങിയവരും ഇതിൽ വരും. കോവിഡ് നിയന്ത്രണത്തിലെ തദ്ദേശ ജീവനക്കാർ, കുടുംബശ്രീ, ഫീൽഡ് സർവേ ചെയ്യേണ്ടവർ തുടങ്ങിയവരെയും ലോക്കൗട്ടിൽ നിന്ന് ഒഴിവാക്കി.
ലോക്ഡൗൺ ലംഘനം: 1029 കേസുകള്‍; 1068 അറസ്റ്റ്
തിരുവനന്തപുരം: ലോക്ഡൗൺ ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച കേസെടുത്തത് 1029 പേര്‍ക്കെതിരെ. ഇതോടെ കഴിഞ്ഞ ആറുദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി. സംസ്ഥാനത്ത് ഞായറാഴ്ച അറസ്റ്റിലായത് 1068 പേരാണ്. 531 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധം ലംഘിച്ച് പുറത്തിറിങ്ങിയതിനെ തുടർന്ന് കടുത്ത നടപടി വേണ്ടിവന്ന കാസർകോടിലാണ് ഇപ്പോൾ ഏറ്റവും കുറവ് നിയമലംഘകരുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.