കോഴിക്കോട്: നാട്ടുംപുറത്തെ സെവൻസ് ഫുട്ബാൾ ടൂർണമെൻറുകളിൽ റഫറിയായിരിക്കുക എന്നുപറഞ്ഞാൽ ജീവൻമരണ കളിയാണ്. അടികൊണ്ട റഫറിമാരും മത്സരത്തിനിടെ പേടിച്ചോടിയ റഫറിമാരും എല്ലാം നാട്ടുംപുറത്തെ കഥകളിൽ ഏറെയുണ്ട്. എന്നാൽ ടൂർണമെൻറ് കമ്മിറ്റി ഇറക്കുന്ന നിബന്ധനകളിൽ ‘‘ലഫറിയുെട അന്ത്യം തീരുമാനമായിരിക്കും’’ എന്നെഴുതിയാലോ?
യുവജനവേദി അണിയിച്ചൊരുക്കുന്ന ഫുട്ബാൾ ടൂർണെമൻറ് എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കൈയ്യെഴുത്ത് നോട്ടീസിലാണ് ഇങ്ങനെ ഒരു പരാമർശമുള്ളത്. റഫറിയുടെ തീരുമാനം അന്തിമമായിരിക്കും എന്ന സെവൻസ് ഫുട്ബാളിെൻറ പ്രാരംഭകാലം തൊട്ടുള്ള ക്ലീഷേ പ്രയോഗം എഴുതിയപ്പോൾ ‘‘ലഫറിയുെട അന്ത്യം തീരുമാനമായിരിക്കും’’ എന്നായിപ്പോയതായിരിക്കണം.
ഇതുമാത്രമല്ല, പരിക്ക് പറ്റിയാൽ കമ്മിറ്റി അറിയുന്നതല്ല, ഗ്രൗണ്ട് ഫീ 150ആയിരിക്കും തുടങ്ങിയ നിബന്ധനകളുമുണ്ട്. ലഹരിപദാർഥങ്ങൾ ഉപയോഗിച്ച് കളിക്കാൻ പാടില്ലെന്നുള്ള കർശന നിർദേശവും കമ്മിറ്റിക്കുണ്ട്.
ആരാണ് നോട്ടീസിനുപിന്നിലുള്ളതെന്നോ എവിടെയാണ് മത്സരമെന്നോ വ്യക്തമല്ല. ഇനി ഏതെങ്കിലും ട്രോളെൻറ കരവിരുതാണോ ഈ നോട്ടീസ്?. കാര്യം എന്തായാലും കമ്മിറ്റിയുടെ നിബന്ധനകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.