കൊച്ചി: സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ 34 വിദ്യാർഥികൾക്ക് 10ാം ക്ലാസ് പരീക്ഷ എഴു താന്‍ സാധിക്കാത്ത സംഭവത്തിൽ സി.ബി.എസ്.ഇ തിരുവനന്തപുരം റീജനൽ ഓഫിസർ ഹാജരാകണമെ ന്ന് ഹൈകോടതി. വ്യാഴാഴ്ച രാവിലെ 10.15ന് ഹാജരാകാനാണ് ജസ്റ്റിസ് എസ്.വി. ഭാട്ടിയുെട ന ിർദേശം. പരീക്ഷ എഴുതാൻ കഴിയാതെപോയ എറണാകുളം തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാ ര്‍ സ്കൂൾ വിദ്യാർഥികളുടെ കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് സംസ്ഥാന സർക്കാറിനോ ടും ആരാഞ്ഞു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ എസ്.ഡി.പി.വൈ സ്കൂൾ മുഖേന സി.ബി.എസ്.ഇക്ക് അപേക്ഷ നൽകി അനുമതി വാങ്ങിയെങ്കിലും പിന്നീട് ഈ സ്കൂൾ പിൻവാങ്ങിയത് ചോദ്യംചെയ്ത് അരൂജാസ് നൽകിയ ഹരജി പരിഗണനയിലാണ്. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാകാതെ പോയ സാഹചര്യത്തിൽ ഈ ഹരജി വിളിച്ചുവരുത്തി കോടതി ഇടപെടുകയായിരുന്നു.
രാവിലെ കേസ് പരിഗണിക്കെവ സ്കൂളിന് അംഗീകാരമില്ലെന്ന് വ്യക്തമാക്കി നൽകിയ കത്ത് സി.ബി.എസ്.ഇയും ഹരജിക്കാരും ഹാജരാക്കി. എസ്.ഡി.പി.വൈ സ്കൂൾ മുഖേന അപേക്ഷിച്ചതും അനുമതി നൽകിയതും സ്കൂൾ പിന്മാറിയപ്പോൾ ലിയോ സ്കൂളിൽ പരീക്ഷക്ക് വിദ്യാർഥികളെ ഇരുത്താൻ ആ സ്കൂൾ മുഖേന പുതിയ അപേക്ഷ നൽകിയതുമായ ഹരജിക്കൊപ്പമുള്ള രേഖകളും പരിശോധിച്ചു.
ഉച്ചക്ക് കേസ് പരിഗണിക്കെവ കഴിഞ്ഞവർഷം ഒമ്പതാം ക്ലാസ് പരീക്ഷ എഴുതാനും ഇത്തവണ എസ്.ഡി.പി.വൈയിൽ വിദ്യാർഥികളെ പരീക്ഷക്ക് ഇരുത്താനും അനുമതി നൽകിയ സി.ബി.എസ്.ഇ സർക്കുലർ കോടതി പരിശോധിച്ചു. തിരുവനന്തപുരം റീജനൽ ഓഫിസിൽനിന്നും ഡൽഹി ഓഫിസിൽനിന്നും പരസ്പരവിരുദ്ധ തീരുമാനമുണ്ടായതായി സംശയിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് റീജനൽ ഓഫിസറോട് ഹാജരാകാൻ നിർദേശിച്ചത്. ആവശ്യമെങ്കിൽ ഡയറക്ടെറയും വിളിച്ചുവരുത്തും.
കുട്ടികളുടെ കാര്യത്തിൽ ഇനി എന്തുചെയ്യാനാവുമെന്ന് കോടതി ആരാഞ്ഞേപ്പാൾ അംഗീകാരമില്ലാത്ത സ്കൂളുകളുടെ കാര്യത്തിൽ സംസ്ഥാന സിലബസ് പ്രകാരം 10ാം ക്ലാസ് പരീക്ഷ എഴുതാൻ അനുമതി നൽകിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് കക്ഷികളിലൊരാൾ ഹാജരാക്കി.
സംസ്ഥാന സർക്കാറിനെകൂടി കക്ഷിചേർത്ത കോടതി ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.