തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് കെ.എസ്.ഐ.ടി.ഐ.എല്ലിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിെൻറ ശിപാര്‍ശയില്‍. സർക്കാർ നിയോഗിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള രണ്ടംഗസമിതി ഇക്കാര്യം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ സമ്മതിച്ചു.
ശിവശങ്കറെ സസ്പെന്‍ഡ് ചെയ്ത് പുറത്തിറക്കിയ ഉത്തരവിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. ശിവശങ്കർ സർവിസ് ചട്ടം അപ്പാടെ ലംഘിച്ചെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ശിവശങ്കറിെൻറ ഇടപെടൽ അറിയാനാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതെന്നും അന്വേഷണസംഘം കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവശങ്കറിെൻറ സസ്പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യാഴാഴ്ച വിശദീകരിച്ചതാണെന്നും ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവിെൻറ ആരോപണങ്ങളിൽ വീണ്ടും പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്നയുടെ നിയമനം, സ്വർണക്കടത്തുകാരുമായുള്ള ശിവശങ്കറിെൻറ ഫോൺ വിളി, ബന്ധം തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണ് ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും അംഗങ്ങളായ സമിതിയെ നിയോഗിച്ചത്.
യു.എ.ഇ കോൺസുലേറ്റ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്നയെ സർക്കാറിന് കീഴിലുള്ള വകുപ്പിലെ സുപ്രധാന തസ്തികയിൽ നിയമിക്കാൻ ശിവശങ്കർ ശിപാർശ ചെയ്തത്. വിദേശ കോൺസുലേറ്റുമായി ബന്ധപ്പെടുമ്പോൾ ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ പാലിക്കേണ്ട നിബന്ധനകളൊന്നും ശിവശങ്കർ പാലിച്ചിട്ടില്ലെന്നും വെള്ളിയാഴ്ച പുറത്തിറങ്ങിയ സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. ശിവശങ്കറാണ് നിയമനത്തിന് പിന്നിലെന്ന് ആക്ഷേപം ഉയർന്നെങ്കിലും മുഖ്യമന്ത്രിയും ഭരണപക്ഷവും വെറും ആരോപണമായി തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.