തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിെൻറ പുനർനിർമാണത്തിന് 31,000 കോടി രൂപ വേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പഠനറിപ്പോർട്ട്. ഡല്‍ഹിയിലെ യു.എന്‍ െറസിഡൻറ് കോഓഡിനേറ്റര്‍ യൂറി അഫാനിസീവാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറിയത്. തകർന്ന വീടുകൾ പുനർനിർമിക്കാനാണ് കൂടുതൽ തുക; 5443 കോടി രൂപ.
മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനം പ്രത്യേകം എടുത്തുപറയുന്നുണ്ട്. 4537 മത്സ്യത്തൊഴിലാളികൾ 669 ബോട്ടുകൊണ്ട് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിൽ 65,000 പേരെ രക്ഷിക്കാനായി. കേരളത്തിെൻറ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സാങ്കേതികവിദ്യ ലഭ്യമാക്കാൻ യു.എന്‍ സഹായിക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യൂറി അഫാനിസീവ് പറഞ്ഞു. അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാനും സഹായിക്കാം. പുനര്‍നിര്‍മാണത്തിനുള്ള ആസൂത്രണം, മേല്‍നോട്ടം എന്നീ കാര്യങ്ങളിലും സഹായിക്കാന്‍ കഴിയും.
തീവ്രമഴ കാരണമാണ് അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നത്. 10 ജില്ലകളിലായി 341 സ്ഥലങ്ങളിൽ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പ്രളയം 14 ജില്ലകളെയും ബാധിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളെയാണ് കൂടുതല്‍ ബാധിച്ചത്. പ്രളയക്കെടുതി 54 ലക്ഷം പേരെ ബാധിച്ചു. 14 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജനസംഖ്യയുടെ 20 ശതമാനത്തോളം പേര്‍ക്കുള്ള ശുദ്ധജലവിതരണം തകരാറിലായി. മൂന്നുലക്ഷത്തിലേറെ കിണറുകള്‍ നശിക്കുകയോ മലിനമാവുകയോ ചെയ്തു. 1,74,500 കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. സംസ്ഥാന ആഭ്യന്തരവരുമാനത്തിെൻറ 2.6 ശതമാനം വരുന്ന തുക നഷ്ടമായി. എല്ലാ പ്രാഥമികമേഖലകളും പരിഗണിച്ചാല്‍ നഷ്ടം സംസ്ഥാന ആഭ്യന്തരവരുമാനത്തിെൻറ മൂന്നിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.