തിരുവനന്തപുരം: കേരള പുനർനിർമാണത്തിന് വിദേശ ഏജൻസികളിൽനിന്നടക്കം 11,400 കോടിയോളം രൂപ വായ്പയെടുക്കാൻ സർക്കാർ തീരുമാനിച്ചു. 7200 കോടിയുടെ വിദേശവായ്പയും ദേശീയ ഏജൻസികളിൽനിന്ന് 3200 കോടിയുടെ വായ്പയുമാണ് ഉദ്ദേശിക്കുന്നത്. ജി.എസ്.ടി സെസ്, പദ്ധതിവിഹിതം ചുരുക്കിയതടക്കം 15,900 കോടി രൂപ നിർമാണങ്ങൾക്കായി കണ്ടെത്തേണ്ടിവരുമെന്ന് ധനവകുപ്പിെൻറ ഉത്തരവിൽ പറയുന്നു. കേന്ദ്ര സർക്കാർ വായ്പപരിധി ഉയർത്തി നൽകുന്ന മുറക്ക് മാത്രമേ ഇത്രയും തുക കടമെടുക്കാനാകൂ. ഇതിെൻറ അനുമതി ഉടൻ കിട്ടുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷ.
ലോക ബാങ്ക്, ഏഷ്യൻ വികസനബാങ്ക് എന്നിവക്ക് പുറമെ ജർമൻ വികസനബാങ്കിൽനിന്ന് വായ്പയെടുക്കാനാണ് നീക്കം. ഇെതല്ലാംകൂടി ചേർത്താണ് 7200 കോടി രൂപ. നബാർഡിെൻറ റൂറൽ ഇൻഫ്രാസ്ട്രക്ചർ െഡവലപ്മെൻറ് ഫണ്ടിൽനിന്ന് (ആർ.െഎ.ഡി.എഫ്) 400 കോടിയും നബാർഡ് ഇൻഫ്രാസ്ട്രക്ചർ െഡവലപ്മെൻറ് അസിസ്റ്റൻറിൽനിന്ന് (എൻ.െഎ.ഡി.എ) 2500 കോടിയും ഹഡ്കോയിൽനിന്ന് 1300 കോടിയും സമാഹരിക്കാൻ ഉദ്ദേശിക്കുന്നു. അതേസമയം ലോക ബാങ്ക് പുനർനിർമാണത്തിന് 3683 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. 405 കോടി രൂപ ആദ്യഘട്ടം നൽകാമെന്നും അവർ അറിയിച്ചിട്ടുണ്ട്. എ.ഡി.ബി അടക്കം ഏജൻസികളുടെ വായ്പ വാഗ്ദാനം ഉടൻ വരും.
ജി.എസ്.ടി സെസ് വഴി 1000 കോടിയും തദ്ദേശവികസന ഫണ്ടിൽനിന്ന് 1500 കോടിയും സംസ്ഥാന പദ്ധതി വെട്ടിക്കുറച്ചതുവഴി 2000 കോടിയും പുനർനിർമാണത്തിന് പ്രതീക്ഷിക്കുന്നു. ലോകബാങ്ക് എ.ഡി.ബി സംഘം നടത്തിയ പഠനറിപ്പോർട്ടിൽ 25,050 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. അടിസ്ഥാനസൗകര്യ മേഖലയിൽമാത്രം പുനർനിർമാണത്തിന് 15,881.60 കോടി വേണ്ടിവരും. മരാമത്ത് റോഡുകൾ 7647.40 കോടി, തദ്ദേശ റോഡുകളും ശുചിത്വവും 3507 േകാടി, ജലവിതരണം 1450 കോടി, ഭക്ഷ്യസുരക്ഷ, ജലസേചനം, കൃഷി 1484 കോടി, തീരസംരക്ഷണവും പുനരധിവാസവും 1000 കോടി, പൊതുകെട്ടിടങ്ങൾ 191 കോടി, ആരോഗ്യം 150 കോടി, ജൈവ വൈവിധ്യവും പരിസ്ഥിതിയും 452 കോടി എന്നിങ്ങനെയാണ് കണക്കാക്കിയത്. വീടുകൾക്കും ജീവനോപാധികൾക്കും സംഭവിച്ച നഷ്ടം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.