തിരുവനന്തപുരം: സർക്കാർ വകുപ്പുകളിൽ പുതിയ കാറുകൾ വാങ്ങുന്നതിന് പകരം അഞ്ച് വർഷത്തേക്ക് വാടകക്കെടുക്കാൻ ധനവകുപ്പ് നിർദേശം. ചെലവുകുറയ്ക്കൽ നടപടികൾ സംബന്ധിച്ച് കഴിഞ്ഞ ബജറ്റിലെ ധനമന്ത്രിയുടെ പ്രഖ്യാപനത്തിെൻറ തുടർച്ചയാണിത്.
വകുപ്പുതലവന്മാർ, കലക്ടർ, എസ്.പി, ജില്ല ജഡ്ജി എന്നിവരോ അതിന് മുകളിലുള്ള തസ്തികയിലോ ഉള്ള ഒാഫിസർമാർക്ക് മാരുതി സിയാസ്, ഹോണ്ട സിറ്റി, ടാറ്റ നെക്സൺ പോലെ പ്രീമിയം കാറുകൾ വാടകെക്കടുക്കാം. മറ്റെല്ലാ ഒാഫിസുകൾക്കും ഒാഫിസർമാർക്കും മഹീന്ദ്ര ബൊലേറോ, മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ഇൻഡിഗോ പോലെയുള്ള വാഹനങ്ങൾ വാടകെക്കടുക്കാനാണ് അനുമതി.
കഴിഞ്ഞദിവസം ധനവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. ബജറ്റ് പ്രഖ്യാപനത്തിന് ശേഷവും സർക്കാർ വിലകൂടിയ കാറുകൾ വ്യാപകമായി വാങ്ങിയിരുന്നു. മന്ത്രിമാർക്കും ചില കോർപറേഷനുകളുടെയും കമീഷെൻറയും മേധാവികൾക്ക് വേണ്ടിയും കാറുകൾ വാങ്ങിക്കൂട്ടിയിരുന്നു. ചില ഉദ്യോഗസ്ഥർ കാറുകൾ മോടിപിടിപ്പിക്കാൻ ടെൻഡർ വിളിക്കുന്ന സ്ഥിതിപോലും ഉണ്ടായി. വാഹനചെലവ് കുത്തനെ കുറക്കുകയാണ് ഇപ്പോൾ സർക്കാർ ലക്ഷ്യം. പ്രളയത്തിെൻറ സാഹചര്യത്തിൽ കൂടിയാണ് വാഹനം വാങ്ങുന്നത് നിയന്ത്രിച്ച് ധനവകുപ്പ് ഉത്തരവിറങ്ങിയത്.
വകുപ്പുകളും സ്ഥാപനങ്ങളും വാഹനം വാടകക്കെടുക്കാൻ ധനവകുപ്പിെൻറ അനുമതി വേണമെന്ന് ഉത്തരവിൽ പറയുന്നു. ഡ്രൈവറുടെ തസ്തിക അനുവദിക്കാത്ത ഒാഫിസുകളിലേക്ക് പുതിയ വാഹനം വാങ്ങാൻ പാടില്ല. വാഹനം വേണമെങ്കിൽ ധനവകുപ്പ് അനുമതി തേടണം. ഡ്രൈവറുടെ തസ്തികയുള്ള വകുപ്പുകളിലും സ്ഥാപനങ്ങളിലും പഴയ വാഹനം ഒഴിവാക്കുകയോ മാറ്റുകയോ വേണമെങ്കിൽ അതും ധനവകുപ്പിനെ അറിയിക്കണം. പഴയ വാഹനം കണ്ടം ചെയ്താൽ മാത്രമേ പുതിയത് വാങ്ങാൻ പാടുള്ളൂ.
അഞ്ച് വർഷത്തേക്ക് വാടകക്ക് എടുക്കുന്ന വാഹനം വേറെ ഉപയോഗിച്ചിട്ടില്ലാത്തതും മാസവാടക അടിസ്ഥാനത്തിലുമാകണം. വാഹനം ലഭ്യമാക്കുന്നവർ ഡ്രൈവറെ നൽകുകയും ഇന്ധനം, അറ്റകുറ്റപ്പണി എന്നിവ വഹിക്കുകയും വേണം. കിലോമീറ്റർ നിരക്കിലും മണിക്കൂർ അടിസ്ഥാനത്തിലും വേണം വാടക കണക്കാക്കാൻ. വാഹനം വാടകക്ക് എടുക്കുന്നത് സുതാര്യമായിരിക്കണം. പ്രാദേശിക പത്രങ്ങളിലടക്കം രണ്ടാഴ്ചക്ക് മുമ്പ് അറിയിപ്പ് നൽകണം. വാഹനത്തിന് തകരാർ വന്നാൽ അതേ നിലവാരത്തിലുള്ള വാഹനം പകരം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.