ശാസ്താംകോട്ട: വിദേശത്ത് നിന്നെത്തിയ ശാസ്താംകോട്ട സ്വദേശിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 10 ദിവസമായി നിലമേലിലെ ക്വാറൻറീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ അധികൃതർ നിർബന്ധപൂർവം വീട്ടിലേക്ക് അയച്ചതിെൻറ പിറ്റേന്നാണ് രോഗം സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത്.
ശാസ്താംകോട്ട ഐ.സി.എസ് സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 20നാണ് പ്രത്യേക വിമാനത്തിൽ കേരളത്തിലെത്തിയത്. അന്നുതന്നെ നിലമേലിലെ സർക്കാർ കേന്ദ്രത്തിൽ അദ്ദേഹം ക്വാറൻറീനിൽ പ്രവേശിച്ചു. ഇതിനിടെ സ്രവം പരിശോധനെക്കടുത്ത് അയച്ചിരുന്നു.
ഫലം വരുംമുമ്പ് തന്നെ ക്വാറൻറീൻ കേന്ദ്രത്തിെൻറ നടത്തിപ്പുകാർ ഇദ്ദേഹത്തെ ശനിയാഴ്ച നിർബന്ധിച്ച് വീട്ടിലേക്കയച്ചു. ഫലം വന്നിട്ട് പോകാമെന്ന വിദേശ മലയാളിയുടെയും കുടുംബത്തിെൻറയും ആവശ്യത്തോട് നിഷേധാത്മക സമീപനമാണ് ഉദ്യോഗസ്ഥർ കാണിച്ചത്. വീട്ടിലെത്തിയും ക്വാറൻറീനിൽ തുടർന്ന ഇദ്ദേഹത്തിെൻറ പരിശോധനഫലം അറിയിക്കാൻപോലും ആരോഗ്യവകുപ്പ് അധികൃതർ കൂട്ടാക്കിയില്ല. ബന്ധുക്കൾ മണിക്കൂറുകളോളം പരിശ്രമിച്ച ശേഷമാണ് ഞായറാഴ്ച ഉച്ചയോടെ ഫലം അറിയാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.