തിരുവനന്തപുരം: മുൻദിവസങ്ങളെ അപേക്ഷിച്ച് കോവിഡ് കണക്കുകളിൽ നേരിയ ആശ്വാസം. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 593 പേർക്ക് (വെള്ളിയാഴ്ച 791). എന്നാൽ, ആശ്വാസമാണോ എന്ന് പറയാനായിട്ടില്ലെന്നും കുറച്ചുദിവസങ്ങൾ കൂടി നിരീക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
മൊത്തം രോഗികളുമായി താരതമ്യം ചെയ്യുേമ്പാൾ ശനിയാഴ്ചയിലെ സമ്പർക്കപ്പകർച്ച കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണ്. 593 പേരിൽ 364ഉം സമ്പർക്ക േരാഗികളാണ്. ഇതിൽ 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്ത് ഏഴും എറണാകുളം, ഇടുക്കി ജില്ലകളിൽ നാലുവീതവും കോട്ടയം ജില്ലയിൽ രണ്ടും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ കണ്ണൂര്‍ ജില്ലയിലെ ഡി.എസ്.സി ജീവനക്കാരനും ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരനും രോഗം ബാധിച്ചു. രോഗികളില്‍ 116 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 90 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11,659 ആയി.
സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ ജൂലൈ 11ന് മരിച്ച അരുള്‍ദാസ് (70), ജൂലൈ 16ന് മരിച്ച ബാബുരാജ് (60) എന്നിവരുടെ പരിശോധനഫലം പോസിറ്റീവായതിനൊപ്പം വെള്ളിയാഴ്ച കാസർകോട് ഉപ്പള ഹിദായത്ത് നഗർ സ്വദേശിനി നഫീസയും (74) മരിച്ചു. സംസ്ഥാനത്തെ മൊത്തം മരണം -41.
ആരില്‍നിന്നും രോഗം പകരുന്ന അവസ്ഥ -മന്ത്രി ശൈലജ
തിരുവനന്തപുരം: ആരില്‍നിന്നും കോവിഡ് പകരുന്ന അവസ്ഥയാണ് ഇപ്പോെഴന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥലമില്ലാതെ വരുമെന്നത് മുന്നില്‍കണ്ടാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകള്‍ സ്ഥാപിക്കുന്നത്. എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടും. ഇത്തരം സെൻററുകളും തികയാതെവരുമെന്നും മന്ത്രി പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.