കോഴിക്കോട്: മുഖ്യമന്ത്രി പെങ്കടുത്ത പൊതുയോഗത്തിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ പൊലീസുകാരന് സസ്െപൻഷൻ. കോഴിക്കോട് റൂറൽ എ.ആർ ക്യാമ്പിലെ ഷാജിയെയാണ് എസ്.പി ജി. ജയ്ദേവ് സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് മുതലക്കുളത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്ത എൽ.ഡി.എഫ് വിശദീകരണ യോഗത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹം ബഹളം വെക്കുകയായിരുന്നു.
റൂറൽ എ.ആർ ക്യാമ്പിൽനിന്ന് 25 പേരാണ് ഡ്യൂട്ടിക്കെത്തിയത്. ജില്ല പൊലീസ് മേധാവി ഒാഫിസിനു മുന്നിൽെവച്ച് ഷാജി മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുകയും തുടർന്ന് സി.പി.എം പ്രവർത്തകരുമായി തർക്കമുണ്ടാവുകയും െചയ്തിരുന്നു.
ഇതോടെ സഹപ്രവർത്തകർ ഇദ്ദേഹത്തെ കൺേട്രാൾ റൂമിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് തർക്കം അവസാനിപ്പിച്ചത്. പിന്നീട് കസബ പൊലീസ് വൈദ്യപരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് മദ്യലഹരിയിലാണെന്ന് വ്യക്തമായത്. തുടർന്ന് വകുപ്പുതല നടപടിക്ക് എസ്.പിക്ക് ശിപാർശ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.