തിരുവനന്തപുരം: ഗവർണർ വിഷയത്തിലും പാർട്ടിയെ വെട്ടിലാക്കിയ ഒ. രാജഗോപാൽ എം.എൽ.എ ക്കെതിരെ ബി.ജെ.പിയിൽ അമർഷം പുകയുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികള ാണ് ഏക എം.എൽ.എ നിരന്തരം കൈക്കൊള്ളുന്നതെന്ന് ബി.ജെ.പി വൃത്തങ്ങൾ തന്നെ ആരോപിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ നിശിതമായി വിമര്‍ശിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കഴിഞ്ഞദിവസമാണ് ഒ. രാജഗോപാൽ പരസ്യപ്രസ്താവന നടത്തിയത്. ഇത് ബി.ജെ.പിക്ക് പ്രതികൂലമാകുമെന്നാണ് പാർട്ടിയുടെ പൊതു വിലയിരുത്തൽ. രാജഗോപാലിെൻറ നടപടിയിൽ പരസ്യമായി പ്രതികരിക്കാൻ സംസ്ഥാന നേതാക്കളാരും തയാറായിട്ടില്ല.
എന്നാൽ പാർട്ടി വേദികളിൽ ഇതിനെ രൂക്ഷമായി വിമർശിക്കാനുള്ള ഒരുക്കത്തിലാണ് അവർ. പൗരത്വ നിയമ പ്രശ്നത്തിൽ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാറും പ്രതിപക്ഷവും ഉയർത്തുന്ന എതിര്‍പ്പ് കേന്ദ്ര സര്‍ക്കാറിനെതിരെ തന്നെയാണെന്ന വിലയിരുത്തലുമായി ബി.ജെ.പി മുന്നോട്ട് പോകുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ ഒ. രാജഗോപാലിെൻറ പ്രസ്താവന. മുഖ്യമന്ത്രിയും ഗവര്‍ണറും സംയമനം പാലിക്കണമെന്ന ഒ. രാജഗോപാലിെൻറ പ്രതികരണം സി.പി.എം ഉൾപ്പെടെ ഇടത് പ്രസ്ഥാനങ്ങളും അവരുടെ മുഖപത്രങ്ങളും വലിയ പ്രാധാന്യത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്.പല സന്ദർഭങ്ങളിലും പിണറായി സർക്കാറിനോട് വിധേയത്വം കാട്ടുകയാണ് രാജഗോപാൽ ചെയ്യുന്നതെന്ന് പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.